ചെറുതോണി: വാത്തിക്കുടി ഗ്രാമപഞ്ചായത്തിലെ മുരിക്കാശ്ശേരി രാജപുരം കീരിത്തോട് റോഡ് നിർമിക്കാൻ മൂന്നുകോടി രൂപകൂടി അനുവദിച്ചു. റോഡ് തകർച്ചയിൽ പ്രതിഷേധിച്ച് നാട്ടുകാർ തദ്ദേശ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജനകീയ സമിതി രൂപവത്കരിച്ച് സ്വന്തം സ്ഥാനാർഥിയെ നിര്‍ത്തി വിജയിപ്പിച്ചിരുന്നു. ഇതേതുടർന്ന് റോഷി അഗസ്റ്റിന് എം.എൽ.എ ഇടപെട്ട് റോഡ് ബി.എം-ബി.സി നിലവാരത്തില്‍ നിർമിക്കുമെന്ന് ഉറപ്പുനല്‍കി. തുടര്‍ന്ന് അടിയന്തര നവീകരണത്തിന് പൊതുമരാമത്ത് വകുപ്പ് മുഖേന രണ്ട് റീച്ചുകളാക്കി 90 ലക്ഷം അനുവദിച്ചു. പൊതുമരാമത്ത് മന്ത്രിയുമായി ചര്‍ച്ച നടത്തിയാണ് മൂന്നുകോടി രൂപ കൂടി അനുവദിച്ചത്. മുരിക്കാശ്ശേരി പെരിയാര്‍വാലി റോഡിന് കൂടി ഫണ്ട് അനുവദിച്ചതായും പ്രളയത്തില്‍ തകര്‍ന്ന ഭാഗത്ത് സംരക്ഷണഭിത്തി നിർമിക്കുന്നതിന് നടപടി പൂര്‍ത്തിയായതായും മറ്റ് വഴികളിലൂടെ ഗതാഗതം തിരിച്ചുവിട്ട് ഇടിഞ്ഞ ഭാഗത്ത് സംരക്ഷണഭിത്തി നിർമാണം ആരംഭിക്കാന്‍ കഴിയുമെന്നും എം.എൽ.എ പറഞ്ഞു. വാര്‍ഡ് മെംബര്‍ ബിജി തലച്ചിറ അധ്യക്ഷത വഹിച്ചു. രാജപുരം പള്ളി വികാരി ഫാ. ജിന്‍സ് കാരക്കാട്ട്, ജില്ല പഞ്ചായത്ത് അംഗം ഷൈനി സജി, ബ്ലോക്ക് പഞ്ചായത്ത് അംഗം സിബിച്ചന്‍ തോമസ്, സഹകരണ ബാങ്ക് പ്രസിഡൻറ് ഇ.എന്‍. ചന്ദ്രന്‍, കുട്ടിയച്ഛന്‍ തറക്കുന്നേല്‍, ജെയ്‌മോന്‍ വെട്ടുകാട്ടില്‍ എന്നിവര്‍ സംസാരിച്ചു. സ്കൂൾ വാർഷികാഘോഷം ചെറുതോണി: കരിമ്പൻ സൻെറ് തോമസ് പബ്ലിക് സ്കൂൾ വാർഷികാഘോഷം 'ലുമീയർ 21' ഗായകൻ ലിബിൻ സ്കറിയ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. വാഴത്തോപ്പ് പഞ്ചായത്ത് വൈസ് പ്രസിഡൻറ് മിനി ജേക്കബ്, മാനേജർ സിസ്റ്റർ മരിയ, സിസ്റ്റർ പ്രഭ, സിസ്റ്റർ റിൻസി എന്നിവർ സംസാരിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങുകൾ. കുട്ടികളും രക്ഷാകർത്താക്കളും ഓൺലൈനായി വീട്ടിലിരുന്ന് പങ്കെടുക്കുകയും വീക്ഷിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.