അടിമാലി, നെടുംങ്കണ്ടം, കട്ടപ്പന, ഏലപ്പാറ, തൊടുപുഴ എന്നിവിടങ്ങളിൽ സ്വീകരണം തൊടുപുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര ശനിയാഴ്ച ജില്ലയിൽ പര്യടനം നടത്തും. രാവിലെ എട്ടിന് അടിമാലി മരങ്ങാട്ട് ഓഡിറ്റോറിയത്തിൽ ക്ഷണിക്കപ്പെട്ട പ്രതിനിധികളുമായി 'ലിസൺ കേരള' പരിപാടിയിൽ പങ്കെടുത്താണ് പര്യടനത്തിന് തുടക്കം. പ്രകടനപത്രികയിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ സംബന്ധിച്ച് ക്ഷണിതാക്കളുമായി പ്രതിപക്ഷ നേതാവ് ആശയവിനിമയം നടത്തും. തുടർന്ന് മരങ്ങാട്ട് ഓഡിറ്റോറിയത്തിൽ മാധ്യമപ്രവർത്തകരെ കാണും. രാവിലെ 10ന് അടിമാലി, ഉച്ചക്ക് 12ന് നെടുങ്കണ്ടം, രണ്ടിന് കട്ടപ്പന, വൈകീട്ട് നാലിന് ഏലപ്പാറ, ആറിന് തൊടുപുഴ എന്നിവിടങ്ങളിൽ യാത്രക്ക് വരവേൽപ് നൽകും. സ്വീകരണ സമ്മേളനങ്ങളിൽ കോവിഡ് േപ്രാട്ടോക്കോൾ കർശനമായും പാലിക്കണമെന്ന്് യു.ഡി.എഫ് ജില്ല ചെയർമാൻ എസ്. അശോകൻ, കൺവീനർ പ്രഫ. എം.ജെ. ജേക്കബ്, ഡി.സി.സി പ്രസിഡൻറ് ഇബ്രാഹീംകുട്ടി കല്ലാർ, മുസ്ലിംലീഗ് ജില്ല പ്രസിഡൻറ് എം.എസ്. മുഹമ്മദ്, ആർ.എസ്.പി ജില്ല സെക്രട്ടറി ജി. ബേബി, കേരള കോൺഗ്രസ് (ജേക്കബ്) ജില്ല പ്രസിഡൻറ് മാർട്ടിൻ മാണി, സി.എം.പി ജില്ല സെക്രട്ടറി കെ. സുരേഷ് ബാബു, ഫോർവേഡ് ബ്ലോക്ക് ജില്ല സെക്രട്ടറി സി.കെ. ശിവദാസ്, ജനതാദൾ ജില്ല പ്രസിഡൻറ് രാജു ജോർജ് എന്നിവർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.