തൊടുപുഴ: വെങ്ങല്ലൂർ പാലത്തിൽനിന്ന് ആരംഭിച്ച് ധന്വന്തരി ജങ്ഷനിൽ എത്തിച്ചേരുന്ന റിവർവ്യൂ ബൈപാസ് നിർമാണം ത്വരിതഗതിയിൽ പുരോഗമിക്കുന്നതായി പി.ജെ. ജോസഫ് എം.എൽ.എ അറിയിച്ചു. തൊടുപുഴയാറിൻെറ തീരത്തുകൂടിയാണ് ഇതിൻെറ നിർമാണം. 12 മീറ്ററാണ് വീതി. ഗതാഗത ആവശ്യത്തിനുപുറെമ തൊടുപുഴയുടെ ടൂറിസം വികസനംകൂടി ലക്ഷ്യമിട്ടാണ് റോഡ് ഡിസൈൻ ചെയ്തിട്ടുള്ളത്. തൊടുപുഴയാറിൻെറ പ്രകൃതിരമണീയത ആസ്വദിക്കാൻ കഴിയുംവിധം വൈദ്യുതിവിളക്കുകൾ പ്രത്യേകം സ്ഥാപിക്കും. തൊടുപുഴ ടൗണിലെ എട്ടാമത്തെ ബൈപാസാണിത്. റോഡിനാവശ്യമായ വസ്തു ഏറ്റെടുക്കാൻ ഏഴുകോടി രൂപ െചലവഴിച്ചു. റോഡിൻെറ നിർമാണച്ചെലവ് ആറുകോടി രൂപയാണ്. പി.ജെ. ജോസഫ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരിക്കെ പ്രഖ്യാപിച്ച ശബരിമല-കൊടൈക്കനാൽ സംസ്ഥാനപാതയുടെ ഭാഗമായാണ് റോഡ് നിർമാണം ഏറ്റെടുത്തത്. ഒരു വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുമെന്ന് ജോസഫ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.