അംഗന്‍വാടി മാറ്റാന്‍ ശ്രമിച്ച സംഭവത്തില്‍ ടീച്ചര്‍ക്ക് നോട്ടീസ് മൂന്നാര്‍: അംഗന്‍വാടി മാറ്റാന്‍ ശ്രമിച്ച സംഭവത്തില്‍ ടീച്ചര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. കടലാര്‍ വെസ്റ്റ് ഡിവിഷനില്‍നിന്ന് രാത്രിയുടെ മറവില്‍ അംഗൻവാടി കെട്ടിടം നയമക്കാട് ഈസ്റ്റ് ഡിവിഷനിലേക്ക് മാറ്റാന്‍ ശ്രമിച്ച സംഭവത്തിലാണ് ദേവികുളം വനിത ശിശുവികസന ഓഫിസര്‍ നോട്ടീസ് നല്‍കി. കഴിഞ്ഞദിവസം പഞ്ചായത്ത് പ്രസിഡൻറിൻെറ അനുമതിയുപയോഗിച്ച് ടീച്ചര്‍ അംഗൻവാടി കെട്ടിടം നയമക്കാട്ടിലേക്ക് മാറ്റാന്‍ ശ്രമിക്കുകയായിരുന്നു. സ്‌കൂളിലെ സാധനങ്ങള്‍ വാഹനത്തില്‍ കയറ്റി കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടഞ്ഞു. പൊലീസെത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. കഴിഞ്ഞ ജൂണിലാണ് 114ാം നമ്പര്‍ അംഗന്‍വാടി കെട്ടിടം മാറ്റാന്‍ പഞ്ചായത്ത് ഭരണസമിതി അനുമതി നല്‍കിയത്. എന്നാല്‍, മാസങ്ങള്‍ കഴിഞ്ഞിട്ടും കെട്ടിടം മാറ്റാന്‍ അധികൃതര്‍ തയാറായില്ല. കാലവധി കഴിഞ്ഞ കത്ത് ഉപയോഗിച്ചാണ് ടീച്ചര്‍ കെട്ടിടം മാറ്റാന്‍ ശ്രമിച്ചത്. മാത്രമല്ല കെട്ടിടം മാറ്റുന്നത് സംബന്ധിച്ച വിവരം ഇംപ്ലിമൻെറ് ഓഫിസറെ അറിയിച്ചതുമില്ല. പഞ്ചായത്ത് പുതിയ ഭരണസമിതിയുടെ നേതൃത്വത്തില്‍ കൂടുന്ന യോഗത്തിൻെറ തീരുമാനപ്രകാരമാകും കെട്ടിടം മാറ്റുന്നത് സംബന്ധിച്ച് നടപടി സ്വീകരിക്കുക. എന്നാല്‍, കമ്പനി അധികൃതര്‍ കെട്ടിടം വിട്ടുനല്‍കാന്‍ വൈകിയതാണ് കാലതാമസം നേരിടാന്‍ കാരണമെന്നാണ് ടീച്ചറുടെ വാദം. പോസ്‌റ്റ് ഒാഫിസ് ധര്‍ണ മൂന്നാര്‍: കേന്ദ്രസര്‍ക്കാറിൻെറ കാര്‍ഷിക ബില്ല് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.ടി.യു.സി നേതൃത്വത്തില്‍ പോസ്‌റ്റ് ഒാഫിസിന് മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചു. എം.വൈ. ഔസേപ്പ് ഉദ്ഘാടനം ചെയ്തു. പി. കാമരാജ് അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് അംഗങ്ങളും നിരവധി നേതാക്കളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.