കൊച്ചി: പിറവം ഓണക്കൂർ സൻെറ് ഇഗ്നാത്തിയോസ് ഓർത്തഡോക്സ് സിറിയൻ പള്ളിയിലെ കർമാനുഷ്ഠാനങ്ങൾക്ക് നേതൃത്വം നൽകാൻ ഓർത്തഡോക്സ് വിഭാഗം വികാരി വിജു ഏലിയാസിന് പൊലീസ് സംരക്ഷണം. ചടങ്ങുകളും മറ്റും നിർവഹിക്കുന്നതിന് ഫാ. വിജുവിന് തടസ്സങ്ങളില്ലെന്ന് പൊലീസ് ഉറപ്പുവരുത്തണം. പള്ളിയിലെ നിലവിലെ സ്ഥിതിഗതികൾ സംബന്ധിച്ച റിപ്പോർട്ട് നൽകാൻ അഭിഭാഷക കമീഷനെ നിയമിച്ചും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് ഉത്തരവിട്ടു. 1934 ഭരണഘടന പിന്തുടരുന്ന ആളാണെന്നും പള്ളിക്കാര്യം കൈകാര്യം ചെയ്യാൻ തനിക്ക് അവകാശമുണ്ടെന്നും വികാരിയുടെ ചുമതലകൾ നിർവഹിക്കാനും കർമാനുഷ്ഠാനങ്ങൾ നടത്താനും അനുവദിക്കാത്ത സാഹചര്യത്തിൽ പൊലീസ് സംരക്ഷണം നൽകണമെന്നുമാവശ്യപ്പെട്ടാണ് ഫാ. വിജു ഏലിയാസും ഫാ. റെജി അലക്സാണ്ടറും ഹരജി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.