പീരുമേട്: വിപണിയിൽ അരിവില കുതിച്ചുയരുന്നു. മട്ട, വടി വിഭാഗത്തിൽപെട്ട കുത്തരിക്ക് കിലോഗ്രാമിന് 53 രൂപയാണ് വില. 10 കിലോ പാക്കറ്റിന് 550 രൂപയുമാണ്. ഓണമാകുമ്പോൾ 58 രൂപയിലെത്തുമെന്ന് വ്യാപാരികൾ പറയുന്നു. എ.പി.എൽ വിഭാഗം കാർഡ് ഉടമകൾക്ക് റേഷൻ വിഹിതമായ അരിയുടെ അളവ് കുറവാണ് ലഭിക്കുന്നത്. മൂന്ന് അംഗങ്ങളുള്ള കാർഡിന് ആറ് കിലോ മാത്രമാണ് ലഭിക്കുന്നത്. കേന്ദ്ര സർക്കാർ നൽകുന്ന അരിയും ഇത്തരം കാർഡുകൾക്ക് ലഭ്യമല്ല. ബി.പി.എൽ വിഭാഗത്തിന് മാത്രമാണ് കുടുംബാംഗങ്ങൾക്ക് ആവശ്യമായ അരി റേഷൻ കട വഴി ലഭിക്കുന്നത്. എ.പി.എൽ തുടങ്ങിയ വിഭാഗത്തിന് റേഷൻ അരി കുറഞ്ഞ അളവിൽ മാത്രം ലഭിക്കുന്നതിനാൽ സ്വകാര്യ വിപണിയിൽനിന്നാണ് വാങ്ങുന്നത്. കോവിഡ് കാലത്ത് റേഷൻ കട വഴി എ.പി.എൽ കാർഡ് ഉടമകൾക്കും അധികമായി അരി ലഭിച്ചിരുന്നു. ഈ കാലയളവിൽ അരിക്ക് ചെലവും വിലയും കുറഞ്ഞിരുന്നു. അരി വില ദിവസേന വർധിക്കുന്നത് സാധാരണക്കാരുടെ കുടുംബ ബജറ്റ് താളംതെറ്റിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.