ചെറുതോണി: കള്ളിപ്പാറ പാറത്താഴത്ത് ബാബുവിൻെറയും മിനിയുടെയും മകൻ വിനീതിൻെറ ദുരൂഹ മരണത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണമാരംഭിച്ചു. ലോക്കൽ പൊലീസിൻെറ അന്വേഷണം തൃപ്തികരമല്ലെന്നുകാണിച്ച് മാതാപിതാക്കൾ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. കഴിഞ്ഞ ആഗസ്റ്റ് ആറിനാണ് 29കാരനായ വിനീത് ജോലിസ്ഥലമായ ശാന്തമ്പാറക്ക് സമീപം പുത്തടിയിൽ സുഹൃത്തിനോടൊപ്പം താമസിക്കുന്ന ഒറ്റ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. അവിടെ സ്വകാര്യ കമ്പനിയിൽ ലോറി ഡ്രൈവറായി ജോലിനോക്കുകയായിരുന്നു. മരിക്കുന്നതിൻെറ തലേന്ന് വീട്ടിൽവന്ന വിനീത് ഏറെ സന്തോഷവാനായിരുന്നുവെന്ന് മാതാവ് മിനി പറഞ്ഞു. പടമുഖം കള്ളിപ്പാറയിലെ ഒറ്റമുറി വാടകവീട്ടിൽ കഴിയുന്ന മാതപിതാക്കളെ സ്വന്തമായി വീട് പണിത് താമസിപ്പിക്കണം എന്നായിരുന്നു ആഗ്രഹം. ഇതിനായി കിട്ടുന്ന ശമ്പളം സൂക്ഷിക്കുകയായിരുന്നു. ആ പണത്തെക്കുറിച്ചുപോലും ഒരു അറിവില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.