2019ലാണ് ബോട്ടിങ് തുടങ്ങിയത് അടിമാലി: മണലും ചളിയും നിറഞ്ഞ് സംഭരണശേഷി കുറഞ്ഞതോടെ അണക്കെട്ടില്‍ ബോട്ടിങ് നിലച്ചു. ഏറെ പ്രതീക്ഷയോടെ തുടങ്ങിയ ബോട്ടിങ് സെന്ററിന്റെ പ്രവര്‍ത്തനമാണ് നിലച്ചത്. വേനലിൽ ജലനിരപ്പ് ക്രമാതീതമായി കുറയുന്നതും തിരിച്ചടിയായി. അണക്കെട്ടിന്റെ സംഭരണശേഷി വര്‍ധിപ്പിക്കാനും ബോട്ടിങ് സെന്ററിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും ഇടപെടല്‍ വേണമെന്ന ആവശ്യം ശക്തമാണ്. 2019ലാണ് അണക്കെട്ടില്‍ ബോട്ടിങ് തുടങ്ങിയത്. കെ.എസ്.ഇ.ബി ഹൈഡല്‍ ടൂറിസവും മുതിരപ്പുഴ ടൂറിസം സൊസൈറ്റിയും സഹകരിച്ചാണ് ഇതിന് തുടക്കം കുറിച്ചത്. ഏറെ പ്രതീക്ഷയോടെ തുടങ്ങിയ പദ്ധതിയാണ് ഇപ്പോള്‍ അവതാളത്തിലായിരിക്കുന്നത്. കല്ലാര്‍കുട്ടിയുടെ വിനോദസഞ്ചാര മേഖലക്ക് കൂടുതല്‍ കരുത്താകുമെന്ന പ്രതീക്ഷയിലാണ് ബോട്ടിങ് സെന്ററിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. കോവിഡ് പിടിമുറക്കിയത് സെന്ററിന്റെ പ്രവര്‍ത്തനത്തിന് ഇരട്ടപ്രഹരമായി. സംഭരണശേഷി വര്‍ധിപ്പിക്കുകയും സ്പീഡ് ബോട്ട് ഉള്‍പ്പെടെ സെന്ററിലെത്തിക്കാന്‍ സര്‍ക്കാര്‍ സഹായം ലഭ്യമാക്കുകയും ചെയ്താല്‍ വേഗത്തില്‍ പദ്ധതി ലാഭത്തിലാക്കാനാകും. idl adi 2 boting ചിത്രം--കല്ലാര്‍കുട്ടി ബോട്ടിങ് സെന്ററിലെ ബോട്ടുകള്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.