കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പുചൂടിൽ വോട്ടർമാരെ കാണാൻ നെട്ടോട്ടമോടുന്ന സ്ഥാനാർഥികൾക്ക് ദേശീയ പണിമുടക്ക് വീണുകിട്ടിയ അവസരമായിരുന്നു. കൺവെൻഷനുകൾക്കും മറ്റും ഒരുദിവസം അവധി നൽകി പൂർണമായി വീടുകയറി പ്രചാരണം നടത്താനാണ് വ്യാഴാഴ്ച വിനിയോഗിച്ചത്.
പ്രചാരണ പരിപാടികൾക്കിടെ വോട്ടർമാരെ കുടുംബസമേതം കാണാനുള്ള അവസരം അപൂർവമായിട്ടാണ് ലഭിക്കാറ്. അതുകൊണ്ട് കിട്ടിയ അവസരം പ്രയോജനപ്പെടുത്താനുള്ള തിരക്കിലായിരുന്നു. രാവിലെ മുതൽ സ്ഥാനാർഥികളും അച്ചടിച്ച അഭ്യർഥനകളുമായി നേരിട്ടെത്തി വോട്ട് അഭ്യർഥന തുടങ്ങി. കോവിഡ് പ്രോട്ടോേകാള് പാലിച്ചായിരുന്നു പര്യടനം.വീടുകളിലെത്തുമ്പോൾ ഹസ്തദാനം ഒഴിവാക്കിയും അകലം പാലിച്ചുമാണ് വോട്ട് അഭ്യർഥന. ചെറു സംഘങ്ങളായെത്തിയശേഷം പലപ്പോഴും സ്ഥാനാർഥി മാത്രമാണ് വീട്ടുവളപ്പിൽ പ്രവേശിക്കുന്നത്.
ഈ സമയം ബാക്കിയുള്ളവര്‍ പുറത്ത് കാത്തുനില്ക്കും. വ്യാഴാഴ്ച ഏതുപ്രദേശത്ത് ഭവനസന്ദർശനം നടത്തണമെന്ന് നേരേത്ത തീരുമാനിച്ചിരുന്നു. ജില്ല പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥികൾ തങ്ങളുടെ പരിധിയിലെ ഏതാനും സ്ഥലങ്ങൾ പണിമുടക്ക് ദിവസത്തേക്ക് മാറ്റിവെച്ചപ്പോൾ ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്നവർ രാവിലെ മുതൽ വൈകീട്ടുവരെ മുഴുവൻ വീടുകളും കയറുന്ന പദ്ധതിയാണ് തയാറാക്കിയത്.
നിലവിലെ സാഹചര്യത്തില്‍ ഒന്നിലധികം തവണ ഭവനം സന്ദര്‍ശനം വേണ്ടെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ നേരേത്ത തീരുമാനിച്ചിട്ടുണ്ട്. കണ്‍വെന്‍ഷനുകള്‍ ഒരുമിച്ച് നടത്താനാണ് പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.