വയോധികനെ കൊലപ്പെടുത്തിയ കേസിലെ പ്രതി റിമാൻഡിൽ

വരാപ്പുഴ: കിടപ്പ് രോഗിയായ വയോധികനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ റിമാൻഡ് ചെയ്തു. മൂലമ്പിള്ളി കൊണ്ടോത്ത് വീട്ടിൽ ഡേവിഡ് ഗോമസിനെ (68) കൊലപ്പെടുത്തിയ കേസിലാണ് സഹോദരന്റെ വളർത്തുമകൻ കൂടിയായ മെൽവിൻ ഗോമസിനെ (38) വരാപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.

അസുഖബാധിതനായി തളർന്നുകിടന്നിരുന്ന ഡേവിഡ് ഗോമസ് സഹോദരന്റെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ബുധനാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് കുടുംബാംഗങ്ങൾ ഡേവിഡ് മരിച്ചുകിടക്കുന്നത് കണ്ടത്. ഡേവിഡ് ഗോമസിന്റെ ശരീരത്തിൽ മുറിപ്പാടുകൾ കണ്ടതോടെ ബന്ധുക്കൾക്ക് സംശയംതോന്നി.

ഇതേ തുടർന്ന് പോസ്റ്റ്മോർട്ടം നടത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും കൊലപാതകമാണെന്ന് തെളിഞ്ഞതോടെ കഴിഞ്ഞദിവസം പ്രതി മെൽവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് വിശദമായി ചോദ്യംചെയ്തപ്പോഴാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.ഡേവിഡിന്റെ ഭാര്യ ആർ.എം.എസ് ജീവനക്കാരിയായിരുന്നു. ഇവരുടെ മരണശേഷം ലഭിച്ചുകൊണ്ടിരുന്ന പെൻഷൻ തുക സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

Tags:    
News Summary - The culprit remanded in murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.