കൊച്ചി: വണ്ടി പാലത്തിലിട്ട് വീട്ടിലേക്ക് നടന്നുപോകുന്നതിെൻറ ഗതികേട് അനുഭവിക്കുന്നത് പിഴല ദ്വീപുകാർ മാത്രമാകും. ജൂൺ 21ന് മൂലമ്പിള്ളി-പിഴല പാലം തുറന്നെങ്കിലും അപ്രോച്ച് റോഡിന് വേണ്ടത്ര വീതിയില്ലാത്തതിനാൽ ഇരുചക്ര വാഹനങ്ങളും ഓട്ടോകളും ചെറിയ കാറുകളും മാത്രമാണ് കടന്നുപോകുന്നത്. തിങ്കളാഴ്ച റോഡിൽ കുഴിയും രൂപപ്പെട്ടതോടെ ചെറിയ കാറുകൾക്കും പോകാൻ പറ്റാതായി.
പിഴല-ചെറിയ കടമക്കുടി റോഡ് വീതികൂട്ടാൻ പാലം ഉദ്ഘാടനത്തിന് മുേമ്പ സർവേ നടത്തിയിരുന്നു. വിരലിൽ എണ്ണാവുന്നവരുടെ സ്ഥലം ഏറ്റെടുത്താൽ റോഡ് വീതികൂട്ടാം.
എന്നാൽ, അതിന് ഇനിയും അധികൃതർ നീക്കം ആരംഭിച്ചിട്ടില്ല. ഫണ്ടില്ലെന്ന കാരണമാണ് പറയുന്നത്.
നിലവിലെ റോഡിന് നടുവിലായി വൈദ്യുതി പോസ്റ്റുകൾ നിൽക്കുന്നത് പോലും മാറ്റിയിട്ടില്ല. ചെറിയ കാറുകൾ കടന്നുപോകുേമ്പാൾ മതിലിലും പോസ്റ്റിലുമൊക്കെ ഉരഞ്ഞ് കേടുപാടുകൾ സംഭവിക്കുന്നു. മൂലമ്പിള്ളി, കോതാട് ചങ്ങാട സർവിസ് ഉണ്ടായിരുന്നത് നിർത്തിയത് പിഴല നിവാസികൾക്ക് ഇരട്ടി പ്രഹരമായി.
മൂലമ്പിള്ളി-ചാത്തനാട് റോഡ് പദ്ധതിയിെല ആദ്യഘട്ടമാണ് മൂലമ്പിള്ളി-പിഴല പാലം. പിഴല -വലിയ കടമക്കുടി, വലിയ കടമക്കുടി -ചാത്തനാട് പാലങ്ങൾ കൂടി യാഥാർഥ്യമായാലാണ് പദ്ധതി പൂർത്തിയാകുക.
ഇതോടെ കണ്ടെയ്നർ റോഡിൽനിന്ന് പറവൂരിലേക്ക് ദേശീയപാത 66 ഒഴിവാക്കി ഗതാഗതക്കുരുക്കിലല്ലാതെ എത്തിച്ചേരാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.