മൂവാറ്റുപുഴ: ജില്ലയിലെ കഞ്ചാവുകടത്ത് സംഘത്തിൽപെട്ട ഒരാളെ എക്സൈസ് സംഘം പിടികൂടി. ഡ്യൂക്ക് ബൈക്കിൽ ഒന്നേകാൽ കിലോ കഞ്ചാവ് കടത്തുകയായിരുന്ന കുന്നത്തുനാട് കാരുകുളം കൊല്ലംകുടിവീട്ടിൽ എൽദോസ് ബിനുവിനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെതുടർന്ന് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ വാഴപ്പിള്ളിയിലാണ് ഇയാൾ പിടിയിലായത്.
പരിശോധനക്കിടെ കടന്നുകളയാൻ ശ്രമിച്ച ഇയാളെ ജീപ്പ് വട്ടംെവച്ചാണ് പിടികൂടിയത്. തൊടുപുഴയിൽനിന്ന് ലഭിച്ച കഞ്ചാവ് പട്ടിമറ്റം ഭാഗത്ത് കാത്തുനിന്ന മറ്റൊരാൾക്ക് കൈമാറാൻ കൊണ്ടുപോകുകയായിരുന്നുവെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. തൊടുപുഴയിൽനിന്നടക്കമാണ് കഞ്ചാവ് ലഭിച്ചുവന്നിരുന്നത്. മൂവാറ്റുപുഴയിലും മറ്റുഭാഗങ്ങളിലും കഞ്ചാവ്, മറ്റു മയക്കുമരുന്നുകൾ എന്നിവയുടെ വിൽപന വ്യാപകമായതായി എക്െസസിന് വിവരം ലഭിച്ചിട്ടുണ്ട്.
എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പ്രസാദ് മത്യു, പ്രിവൻറിവ് ഒഫിസർമാരായ കെ.എസ്. ഇബ്രാഹിം, കെ.കെ. വിജു, സിവിൽ എക്സൈസ് ഒാഫിസർമാരായ പി.എം. കബീർ, കെ.എം. റോബി, കെ.ജി. ഷിജീവ്, ടി.ആർ. അഭിലാഷ്, മിധുൻ സൈമൺ, കെ.എം. അബ്ദുല്ലക്കുട്ടി, ഡ്രൈവർ കെ.എച്ച്. അഫ്സൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.