മൂവാറ്റുപുഴ: നഗരത്തിലെ കോർമലക്കുന്നിെൻറ ഒരു ഭാഗം കഴിഞ്ഞ രാത്രി ഇടിഞ്ഞത് നഗരവാസികളെ ഭീതിയിലാക്കി. ഏഴുവർഷം മുമ്പ് വെള്ളൂർക്കുന്നം കോർമലക്കുന്നിെൻറ ഏറ്റവും ഉയർന്ന ഭാഗം തകർന്ന് എം.സി റോഡിൽ പതിച്ചതിെൻറ ഞെട്ടലിൽനിന്ന് ഇവർ മുക്തരായിട്ടില്ല. ഇതിനിടെയാണ് ബുധനാഴ്ച പുലർച്ച കുന്നിെൻറ തെക്കേയറ്റത്ത് വീണ്ടും മണ്ണിടിഞ്ഞിരിക്കുന്നത്. അന്ന് മണ്ണിനടിയിൽപെട്ട് പോയ കെട്ടിടങ്ങളും മറ്റു വസ്തുക്കളും വർഷങ്ങൾ കഴിഞ്ഞിട്ടും ഇനിയും വീണ്ടെടുക്കാനായിട്ടില്ല. 2015 ജൂലൈയിലെ കനത്ത മഴയിലാണ് കോർമലക്കുന്ന് ഇടിഞ്ഞത്. എം.സി റോഡിന് സമാന്തരമായി ഐ.ടി.ആർ ജങ്ഷൻ മുതൽ എൻ.എസ്.എസ് കവലവരെ ഒരു കിലോമീറ്ററോളം ദൂരത്തിൽ നഗരത്തിൽ സ്ഥിതി ചെയ്യുന്ന കുന്നിെൻറ ഒരു ഭാഗം അമ്പതടിയിലേറെ ഉയരത്തിൽനിന്ന് എം.സി റോഡിലേക്ക് പതിക്കുകയായിരുന്നു.
മലയിടിച്ചിലിൽ ബഹുനില മന്ദിരമടക്കം മണ്ണിനടിയിൽപെട്ട് നശിച്ചിരുന്നു. നഗരത്തെയാകെ ഭീതിയിലാക്കി രാത്രിയാണ് കോർമലക്കുന്ന് ഇടിഞ്ഞത്. കുന്നിൻ മുകളിൽ കൂറ്റൻ ജലസംഭരണിയും എൻ.എസ്.എസ് സ്കൂളും വാട്ടർ അതോററ്റി ഐ.ബിയും സ്ഥിതി ചെയ്യുന്നുണ്ട്.
അന്നത്തെ മണ്ണിടിച്ചിലിനെ തുടർന്നു റവന്യൂ, ജല അതോറിറ്റി, ജിയോളജി വകുപ്പ് അധികൃതർ പരിശോധന നടത്തി റിപ്പോർട്ട് തയാറാക്കിയെങ്കിലും വർഷങ്ങൾ കഴിഞ്ഞിട്ടും നടപടിയായിട്ടില്ല. അന്നത്തെ കലക്ടർ എം.ജി. രാജമാണിക്യം കോർമലയുടെ സംരക്ഷണത്തിനും പുനരുദ്ധാരണത്തിനും വേണ്ട റിപ്പോർട്ടും പദ്ധതിയും അധികൃതർക്കു സമർപ്പിച്ചിരുന്നു.
കോർമലക്ക് സംരക്ഷണഭിത്തി ഉടൻ നിർമിക്കണമെന്നും മലയിൽ ഭീഷണിയിൽ കഴിയുന്ന കുടുംബങ്ങൾക്കു സ്ഥലവും വീടും കണ്ടെത്തി നൽകണമെന്ന നിർദേശങ്ങളും ഉണ്ടായി. എന്നാൽ, ഒന്നും നടന്നില്ല.
കുന്ന് ഇടിഞ്ഞതിനെ തുടർന്ന് ജലസംഭരണിയുടെ പ്രവർത്തനം ഭാഗികമാക്കിയതൊഴിച്ചാൽ ഒന്നും നടന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.