കാർ തീപിടിച്ച് കത്തി നശിച്ചപ്പോൾ 

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

മൂവാറ്റുപുഴ: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാർ നിർത്തി യാത്രികർ പുറത്തിറങ്ങിയതിനാൽ ദുരന്തം ഒഴിവായി. മൂവാറ്റുപുഴ കൂത്താട്ടുകുളം എം.സി റോഡില്‍ ഉന്നക്കുപ്പയിൽ ഞായറാഴ്ച രാവിലെ 6.30നാണ് സംഭവം.

മണര്‍കാട് നിന്ന് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേക്ക് പോവുകയായിരുന്ന മുണ്ടക്കയം സ്വദേശികളായ ജോമോനും ഭാര്യയും രണ്ട് കുട്ടികളും സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്. ഉന്നക്കുപ്പ ഭാഗത്തെത്തിയപ്പോൾ കാറിന്റെ എൻജിന്റെ ഭാഗത്തുനിന്ന് പുകയുയരുന്നത് ശ്രദ്ധയിൽപ്പെട്ട കുടുംബം കാർ നിർത്തി പുറത്തിറങ്ങുകയായിരുന്നു. പുറത്തിറങ്ങിയതിനു പിന്നാലെയാണ് കാറിന്റെ മുൻഭാഗത്ത് തീപിടിച്ചത്. കാർ കത്തിനശിച്ചു.

വിവരമറിഞ്ഞെത്തിയ മൂവാറ്റുപുഴ അഗ്നിരക്ഷാസേനയെത്തി തീയണച്ചു. ഉദ്യോഗസ്ഥരായ ഷംസുദ്ദീന്‍, അയ്യൂബ്, നിബിന്‍ ബോസ്, ഡിബിന്‍ ബാലകൃഷ്ണന്‍, കെ.എം. ഇബ്രാഹിം, റിയാസ് എന്നിവര്‍ ചേര്‍ന്നാണ് തീയണച്ചു.

Tags:    
News Summary - A moving car caught fire.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.