പട്ടിമറ്റം: യുവതിയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ഇടുക്കി ദേവികുളം വാളറ ചോലാട്ട് വീട്ടിൽ പ്രീജിയെയാണ് (45) കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. പട്ടിമറ്റം ജങ്ഷനിൽ കട നടത്തുന്ന യുവതിയെ സ്ഥാപനത്തിൽ അതിക്രമിച്ചുകയറി വാക്കത്തികൊണ്ട് വെട്ടുകയായിരുന്നു. തടയാൻ ശ്രമിച്ച ഇവരുടെ പിതാവിനും വെട്ടേറ്റു. ഇരുവരും ചികിത്സയിലാണ്. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് കരുതുന്നു.
പെരുമ്പാവൂർ എ.എസ്.പി ശക്തിസിങ് ആര്യയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ ഇൻസ്പെക്ടർ സുനിൽ തോമസ്, എസ്.ഐമാരായ പി.എം. ജിൻസൺ, പി.എസ്. കുര്യാക്കോസ്, സി.ഒ. സജീവ്, എ.എസ്.ഐ അബൂബക്കർ, സി.പി.ഒമാരായ വി.എൻ. നിതീഷ് കുമാർ, ബിബിൻ രാജ്, ബിബിൻ മോഹൻ തുടങ്ങിയവരാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.