ആലുവ ശിവക്ഷേത്രത്തിൽ വെള്ളം കയറിയപ്പോൾ

ആലുവ പുഴയിൽ ജലനിരപ്പുയർന്നു; ബലിതർപ്പണം ദേവസ്വം ഹാളിലേക്ക് മാറ്റി - വിഡിയോ

ആലുവ: പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ ശിവക്ഷേത്രത്തിന്‍റെ 95 ശതമാനത്തോളം വെള്ളത്തിനടിയിലായി. ഇതേ തുടർന്ന് പുഴയോരത്ത് നടത്തിയിരുന്ന ബലിതർപ്പണം മണപ്പുറത്തെ ദേവസ്വം ഹാളിലേക്ക് മാറ്റി.

ആലുവയെ സംബന്ധിച്ചിടത്തോളം ശിവക്ഷേത്രം പൂർണമായി മുങ്ങുന്നത് ശിവഭഗവാന്‍റെ ആറാട്ടായി കണക്കാക്കുന്നു. ഈ വർഷം പലതവണ ജലനിരപ്പുയർന്നുവെങ്കിലും ശിവഭഗവാൻ ആറാടിയിട്ടില്ല.

ജലനിരപ്പുയർന്നാലും ക്ഷേത്രത്തിലെ പൂജാദി കർമ്മങ്ങൾ മുടങ്ങില്ലെന്നതാണ് പ്രത്യേകത. ശിവക്ഷേത്രത്തിലേക്ക് വെള്ളം കയറിയെങ്കിലും പെരിയാറിന്‍റെ മറ്റ് പ്രദേശങ്ങളിൽ കാര്യമായി പുഴ കരകവിഞ്ഞിട്ടില്ല.

ഒഴുക്ക് ഗണ്യമായി വർധിച്ചതിനാൽ പുഴയിൽ കുളിക്കാനിറങ്ങുന്നത് ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു.



Tags:    
News Summary - Water level rises in Aluva river; Sacrifice moved to Devaswom Hall

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.