ആലുവയിലെ ചീട്ടുകളി കേന്ദ്രങ്ങളിൽ പരിശോധന; ഒന്നേകാൽ ലക്ഷം രൂപ പിടികൂടി

ആലുവ: റൂറൽ ജില്ലയിൽ ചീട്ടുകളി കേന്ദ്രങ്ങളിൽ പൊലീസ് പരിശോധന. വിവിധ കേന്ദ്രങ്ങളിൽ നടന്ന പരിശോധനയിൽ 115 പേർക്കെതിരെ കേസെടുത്തു. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്തിലാണ് മൂന്ന് ദിവസങ്ങളിലായി റെയ്ഡ് നടന്നത്.

ആലുവ, പെരുമ്പാവൂർ, മൂവാറ്റുപുഴ, പുത്തൻകുരിശ്, മുനമ്പം സബ്‌ഡിവിഷനുകളിലെ 34 പൊലീസ് സ്റ്റേഷൻ പരിധികളിലായി 270 ഓളം കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. ഒന്നേകാൽ ലക്ഷം രൂപയും പിടികൂടിയിട്ടുണ്ട്.

പലരും ദൂരെ ദേശങ്ങളിൽ നിന്ന് വാഹനങ്ങളിലെത്തിയാണ് പണം വച്ച് ചീട്ടുകളിക്കുന്നത്. ചീട്ടുകളിയെ തുടർന്ന് പലയിടങ്ങളിലും സംഘർഷങ്ങളും പതിവാണ്. ദിവസങ്ങൾക്ക് മുമ്പ് മഞ്ഞപ്രയിൽ ചീട്ടുകളിക്കിടെ ഉണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെടുകയുമുണ്ടായി. ഇതുമായി ബന്ധപ്പെട്ട് അഞ്ച് പ്രതികളെ അറസ്‌റ്റ് ചെയ്തിട്ടുണ്ട്. പരിശോധനകൾ വ്യാപകമാക്കുമെന്നും, ചീട്ടുകളി നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിൽ അറിയിക്കണമെന്നും എസ്.പി കെ.കാർത്തിക്ക് പറഞ്ഞു.

News Summary - Inspection at card playing centres at Aluva; 1.5 lakh rupees was seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.