കോതമംഗലം: പിണ്ടിമന കൃഷിഭവൻ പരിധിയിൽ 13 ലക്ഷം രൂപയുടെ കൃഷി നാശം. ഓണം വിപണി ലക്ഷ്യമാക്കി 75 സ്ഥലത്ത് കൃഷിയിറക്കിയ ജ്യോതി വനിത സംഘത്തിന്‍റെ പച്ചക്കറി കൃഷിയാണ് പൂർണമായും വെള്ളത്തിൽ മുങ്ങിയത്. വെണ്ട, മത്തൻ, വഴുതന, തക്കാളി, കുമ്പളം, ചീര, വെള്ളരി കൃഷികളാണ് നശിച്ചത്. കൂടാതെ നിരവധി കർഷകരുടെ ഏത്തവാഴകളും പച്ചക്കറികളും വെള്ളത്തിനടിയിലാണ്. കർഷകർക്ക് കനത്ത നാശനഷ്ടമാണ് സംഭവിച്ചത്. കൃഷിനാശം സംഭവിച്ച സ്ഥലങ്ങൾ കൃഷി ഓഫിസർ ഇ.എം. അനീഫ, കൃഷി അസിസ്റ്റന്‍റ് വി.കെ. ജിൻസ് എന്നിവർ സന്ദർശിച്ച് നാശനഷ്ടം വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.