കൊച്ചി: കിൻഫ്ര കുടിവെള്ള പദ്ധതി പെരിയാറിനെ തകർക്കുമെന്ന് കേരള നദീ സംരക്ഷണ സമിതി. രാസമാലിന്യം, ജൈവ മാലിന്യം, കക്കൂസ് മാലിന്യങ്ങൾകൊണ്ട് വീർപ്പുമുട്ടുന്നതാണ് പെരിയാർ. 55 ലക്ഷം പേരുടെ കുടിവെള്ളം ജല അതോറിറ്റി മുഖാന്തരം വിതരണം ചെയ്യുന്നത് പെരിയാറിൽനിന്നാണ്. 2000 ടാങ്കർ ലോറികളിലാണ് കുടിവെള്ളം പ്രതിദിനം വിതരണം ചെയ്യുന്നത്. ഇതിനുപുറമെ പ്രധാനപ്പെട്ട ആറ് വൻകിട വ്യവസായങ്ങൾക്കുള്ള പമ്പ് ഹൗസ് പ്രവർത്തിക്കുന്നതും പെരിയാറിലാണ്. കേരള വാട്ടർ അതോറിറ്റിക്കുവേണ്ടി പുതിയൊരു പദ്ധതികൂടി പെരിയാറിൽ വിഭാവനം ചെയ്തിട്ടുണ്ട്. ഇനി ഇതിനെല്ലാം ഉപരി കിൻഫ്ര കുടിവെള്ള പദ്ധതിക്കുകൂടി അനുമതി നൽകിയത് പ്രതിഷേധാർഹമാണെന്ന് കേരള നദീസംരക്ഷണ സമിതി യോഗം വിലയിരുത്തി. പുഴയുടെ അവകാശങ്ങൾക്കുവേണ്ടി കേരള നദീ സംരക്ഷണ സമിതി രംഗത്തിറങ്ങുമെന്ന് ജില്ല യോഗത്തിൽ ഏലൂർ ഗോപിനാഥ് പറഞ്ഞു. പ്രഫ. ഗോപാലകൃഷ്ണ മൂർത്തി, ഏലൂർ ഗോപിനാഥ്, വേണു വാരിയത്ത്, ടി.എൻ. പ്രതാപൻ, ടി.എം. സാജിത, കെ.കെ. വാമലോചനൻ, കലാധരൻ മറ്റപ്പള്ളി, രാധാകൃഷ്ണൻ കടവുങ്കൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.