ആലുവ: വിവിധ. ആലുവ ഗാരേജിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് അമ്പാട്ടുകാവ് കുമ്പളംപറമ്പിൽ സനലിൻെറ മകൻ ശരവന് (11) പരിക്കേറ്റു. കുഞ്ഞുണിക്കരയിൽ ബൈക്ക് മറിഞ്ഞ് പുറകിലിരുന്ന് സഞ്ചരിക്കുകയായിരുന്ന സാറാ ബീവിക്കാണ് (65) പരിക്കേറ്റത്. യു.സി കോളജിന് സമീപം കാൽനടക്കാരൻ കുറുകെ ചാടിയത് മൂലം കാറിൻെറ പെട്ടെന്നുള്ള ബ്രേക്കിങ്ങിൽ സ്റ്റിയറിങ്ങിൽ നെഞ്ചിടിച്ച് കാറോടിച്ചിരുന്ന ചേലമറ്റം വാഴപെനാലി ഉണ്ണി(50), ആലുവ മെട്രോ സ്റ്റേഷന് സമീപം റോഡ് മുറിച്ചുകടന്നയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ബുള്ളറ്റ് മറിഞ്ഞ് പുക്കാട്ടുപടി മാങ്കോഴി തങ്കപ്പൻറെ മകൻ അരുൺ (34) എന്നിവർക്കും പരിക്കേറ്റു. കടങ്ങല്ലൂർ വളഞ്ഞമ്പലത്ത് ബൈക്കുകൾ കൂട്ടിമുട്ടി പ്രഭാ വിലാസത്തിൽ പ്രദീപ് (43), നെടുമ്പാശ്ശേരി എയർപോർട്ട് പരിസരത്ത് റോഡിന് കുറുകെ ചാടിയ നായ്യെ ഇടിച്ച് ബൈക്ക് യാത്രികരായ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥൻ പ്രഭാകരൻ (59), ഭാര്യ സുധ(49), ആലുവ സീമാസിന് മുമ്പിൽ റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ ഓട്ടോ ഇടിച്ച് പിഴല, പാലിയം തുരുത്ത്, അജിത് കുമാറിൻെറ മകൾ രേഷ്മ (23), പാനായിക്കുളത്ത് സൈക്കിളിൽ ഓട്ടോയിടിച്ച് യാത്രികൻ കുറ്റിക്കാട്ട്കര കൈപ്രംമ്പാടൻ വീട്ടിൽ നിധിൻ (26) എന്നിവർക്കും പരിക്കേറ്റു. പരിക്കേറ്റവരെ ആലുവ നജാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.