മട്ടാഞ്ചേരി: കനത്ത മഴയെ തുടർന്ന് പശ്ചിമകൊച്ചിയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലായി. പനയപ്പിള്ളി, കൂവപ്പാടം, ചുള്ളിക്കൽ, ചെറായി, തോപ്പുംപടി, ചിറക്കൽ, പെരുമ്പടപ്പ്, കോണം, മട്ടാഞ്ചേരി ബസാർ തുടങ്ങിയ മേഖലകളിലാണ് രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെട്ടത്. കാനകൾ സ്ലാബുകൾ ഇട്ട് മൂടിയതോടെ ശുചീകരണ പ്രവർത്തനങ്ങൾ നടക്കാതെയായി. ഇത് മൂലം പ്ലാസ്റ്റിക് മാലിന്യം അടക്കം അടിഞ്ഞുകൂടി ഒഴുക്ക് തടസ്സപ്പെട്ടു. മഴക്കാലപൂർവ ശുചീകരണത്തിന് തുക അനുവദിച്ചിട്ടുണ്ടെങ്കിലും പല ഡിവിഷനുകളിലും പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ലെന്നാണ് ആരോപണം. മഴ ശക്തമാകും മുമ്പ് കാനകളുടെ സ്ലാബുകൾ മാറ്റിയുള്ള ശുചീകരണം, രാമേശ്വരം, കൽവത്തി കനാലുകളുടെ ശുചീകരണ പ്രവർത്തനങ്ങൾ എന്നിവ അടിയന്തരമായി നടത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.