കൊച്ചി: മൂവാറ്റുപുഴ മഞ്ഞള്ളൂർ വില്ലേജിൽ അനധികൃതമായി നെൽവയൽ നികത്തിയതു സംബന്ധിച്ച് പരിശോധിക്കാൻ പ്രത്യേക പരിശോധന സംഘത്തെ നിയോഗിച്ച് റവന്യൂ വകുപ്പിന്‍റെ ഉത്തരവ്. ഈ മാസം 19, 20 തീയതികളിൽ മൂവാറ്റുപുഴ മഞ്ഞള്ളൂർ വില്ലേജ് സ്ഥലം നേരിൽ സന്ദർശിച്ച് അന്വേഷണം നടത്താൻ റവന്യൂ വകുപ്പ് ജോയന്‍റ് സെക്രട്ടറി ജെ. ബിജു, സെക്ഷൻ ഓഫിസർ എസ്. അഭിലാഷ്, അസിസ്റ്റൻറ് സെക്ഷൻ ഓഫിസർ വിനു വി. ഗോപാൽ എന്നിവരെ നിയോഗിച്ചാണ് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. എ ജയതിലകിന്‍റെ ഉത്തരവ്. പരിശോധന വേളയിൽ സംഘത്തെ സഹായിക്കാൻ ലാൻഡ് റവന്യൂ കമീഷണറേറ്റിലെ പരിശോധന വിഭാഗത്തിലെ ഉദ്യോഗസ്ഥനെ വിട്ടുനൽകും. സ്ഥലപരിശോധന നടത്തുന്നതിന് ഈ തീയതികളിൽ എറണാകുളം കലക്ടറേറ്റിലെ വാഹനവും വിട്ടുനൽകാൻ കലക്ടർ നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ നിർദേശിച്ചു. മഞ്ഞള്ളൂർ വില്ലേജിൽ സർവേ 131/6ൽ തുടങ്ങുന്ന നമ്പറുകളിലടങ്ങുന്ന പാടശേഖരം, ഉദ്യോഗസ്ഥരിൽനിന്ന് അവിഹിതമായി തെറ്റായ റിപ്പോർട്ടുകൾ സമ്പാദിച്ച് നിലം പരിവർത്തനം നടത്തി എന്നായിരുന്നു പരാതി. 2022 ജനുവരി 29ന് ഇ.കെ. സുരേഷാണ് റവന്യൂവകുപ്പിന് പരാതി നൽകിയത്. നിലം നികത്തൽ നടപടികൾ നിയമവിധേയമാക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. 2014-15 കാലത്ത് നെൽകൃഷി നടത്തിയതിന് സബ്സിഡി നൽകിയ പാടശേഖരമാണ് നികത്തിയതെന്നും ആരോപിച്ചു. മഞ്ഞള്ളൂർ വില്ലേജ് ജീവനേക്കാർ, കൃഷി ഓഫിസർ, സ്ഥലപരിശോധന നടത്തിയ ഡെപ്യൂട്ടി കലക്ടർ എന്നിവർ പണത്തിനും സ്വാധീനത്തിനും വഴങ്ങിയാണ് തെറ്റായ റിപ്പോർട്ടുകൾ സമർപ്പിച്ചതെന്നും അതിനാൽ, അനുമതി നൽകിയത് റദ്ദാക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ആരോപണ വിധേയമായ സ്ഥലം സന്ദർശിച്ച് അന്വേഷണം നടത്താൻ രണ്ടിന് ഉത്തരവിട്ടിരുന്നു. അതിന്‍റെ തുടച്ചയായിട്ടാണ് പ്രത്യേക അന്വേഷണം സംഘത്തെ നിയോഗിച്ച് ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.