കൊച്ചി: ഫലവർഗങ്ങളില്‍നിന്ന് മദ്യം ഉൽപാദിപ്പിച്ച് വരുംതലമുറയെ ലഹരിയില്‍ ആഴ്ത്തി വരുമാനം വർധിപ്പിക്കാനുള്ള സര്‍ക്കാറിന്റെ പുതിയ മദ്യനയം തിരുത്തണമെന്ന് കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ (കെ.സി.ബി.സി) മദ്യവിരുദ്ധ സമിതി ചെയര്‍മാന്‍ ബിഷപ് യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ്. കെ.സി.ബി.സി മദ്യവിരുദ്ധ സമിതി വരാപ്പുഴ അതിരൂപതയുടെ 22ാം പൊതുയോഗവും കുടുംബസംഗമവും എറണാകുളം സോഷ്യല്‍ സര്‍വിസ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ മദ്യനയം സ്ത്രീകളെയും കുട്ടികളെയും ലഹരിക്ക് അടിമകളാക്കി ചിന്താശക്തിയില്ലാത്തതും ബുദ്ധിയില്ലാത്തതുമായ തലമുറയെ സൃഷ്ടിക്കാനേ ഉപകരിക്കൂവെന്നും ബിഷപ് പറഞ്ഞു. ചടങ്ങില്‍ വരാപ്പുഴ അതിരൂപത കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സ്ഥാപക ഡയറക്ടര്‍ ഫാ. സെബാസ്റ്റിന്‍ വട്ടപ്പറമ്പിലിനെ അനുമോദിച്ചു. വരാപ്പുഴ അതിരൂപത മദ്യവിരുദ്ധ സമിതി പ്രസിഡന്റ് സെബാസ്റ്റ്യന്‍ വലിയപറമ്പിലിൽ അധ്യക്ഷത വഹിച്ചു. ബ്രദർ ബേബി, മെല്‍ബി ബേബി, വരാപ്പുഴ അതിരൂപത ഡയറക്ടര്‍ ഫാ. അഗസ്റ്റിന്‍ ബൈജു കുറ്റിക്കല്‍, ജനറല്‍ സെക്രട്ടറി റാഫേല്‍ മുക്കത്ത്, ഫാ. ലിക്‌സന്‍, എറണാകുളം സോഷ്യല്‍ സര്‍വിസ് ഡയറക്ടര്‍ ഫാ. മാര്‍ട്ടിന്‍ അഴിക്കകത്ത്, ജെസി ഷാജി, രൂപത ആനിമേറ്റര്‍ സിസ്റ്റര്‍ ആന്‍ തുടങ്ങിയവര്‍ സംസാരിച്ചു. er kcbc yogam വരാപ്പുഴ അതിരൂപത മദ്യവിരുദ്ധ സമിതി പൊതുയോഗവും കുടുംബസംഗമവും ബിഷപ് യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.