കളമശ്ശേരി: നഗരസഭ വഴിയോരങ്ങളിലെ അനധികൃത കച്ചവട സ്ഥാപനങ്ങൾ പൊളിച്ചുമാറ്റിയ അവശിഷ്ടങ്ങൾ കടത്താനുള്ള ശ്രമം കൗൺസിലർമാർ ഇടപെട്ട് തടഞ്ഞു. കളമശ്ശേരി നഗരസഭയുടെ ദേശീയ പാതയോരത്തെ ഡമ്പിങ് യാർഡിന് സമീപം കൂട്ടിയിട്ടിരുന്നവ കടത്താൻ ശ്രമിച്ചതാണ് ആരോഗ്യസ്ഥിരം സമിതി അധ്യക്ഷൻെറ നേതൃത്വത്തിൽ തടഞ്ഞത്. ശനിയാഴ്ച വൈകീട്ടാണ് സംഭവം. യാർഡിന് സമീപം കൂട്ടിയിട്ട സാധനങ്ങൾ പിക്അപ് വാനിൽ കയറ്റിക്കൊണ്ട് പോയതായി അറിഞ്ഞ് സ്ഥലത്തെത്തിയ ചെയർമാൻ എ.കെ. നിഷാദ് നഗരസഭ പ്രതിപക്ഷ കൗൺസിലർമാരായ സലീം പതുവന, റഫീഖ് മരക്കാർ എന്നിവർ ചേർന്ന് തിരിച്ചുവരുത്തുകയായിരുന്നു. കൗൺസിലർ റഫീഖ് മരയ്ക്കാരോട് യാർഡിലെ നഗരസഭ ജീവനക്കാർ പറഞ്ഞത് ശ്മശാനം ജീവനക്കാരനാണ് ആക്രി കച്ചവടക്കാരന് കൊടുത്തതെന്നാണ്. എന്നാൽ, ഹെൽത്ത് ഇൻസ്പെക്ടർ പറഞ്ഞിട്ടാണ് കൊടുത്തതെന്നാണ് ജീവനക്കാരൻ പറഞ്ഞതെന്നും കൗൺസിലർ പറഞ്ഞു. സാധനങ്ങളുമായി പോയ വാഹനം തിരിച്ചുവരുത്തി നഗരസഭ ഡമ്പിങ് യാർഡിൽ സൂക്ഷിച്ചിരിക്കുകയാണ്. വഴിയോരങ്ങളിൽനിന്ന് പൊളിച്ചെടുത്ത കച്ചവടക്കാർ ഉപയോഗിച്ചിരുന്ന പഴയ ഫ്രിഡ്ജ് അടക്കമുള്ള സാധനങ്ങളും ഇരുമ്പ് ഷീറ്റുകളും മറ്റും യാർഡിന് സമീപത്താണ് കൂട്ടിയിട്ടിരുന്നത്. സംഭവത്തിൽ പൊലീസിൽ പരാതി നൽകുന്നതടക്കമുള്ള കാര്യങ്ങൾ ആലോചിച്ചു വരുകയാണെന്ന് ആരോഗ്യസ്ഥിരം സമിതി ചെയർമാൻ എ.കെ. നിഷാദ് പറഞ്ഞു. EC KALA 1 YARD കളമശ്ശേരി നഗരസഭ ഡമ്പിങ് യാർഡിൽനിന്ന് കൊണ്ടുപോയ സാധനങ്ങൾ കയറ്റിയ വാഹനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.