പഞ്ചായത്ത് ഓഫിസിലേക്കാണോ; പട്ടിയുണ്ട് സൂക്ഷിക്കുക

മൂവാറ്റുപുഴ: പായിപ്രയിൽ പഞ്ചായത്ത് ഓഫിസിൽ നികുതി അടക്കാനെത്തിയവർക്കു നേരെ ഉണ്ടായ തെരുവുനായ് ആക്രമണത്തിൽ ഒരാൾക്ക് കടിയേറ്റു. പലരും നികുതി അടക്കാതെ മടങ്ങി. കരം അടക്കാൻ വരിനിന്നവരെ ഓടിച്ച നായെ പഞ്ചായത്ത് ഓഫിസ് വളപ്പിൽനിന്ന് പുറത്താക്കാൻ ഇതുവരെ ജീവനക്കാർ തയാറായിട്ടുമില്ല. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം. കോവിഡ് വ്യാപനത്തെത്തുടർന്ന് പഞ്ചായത്ത് ഓഫിസിലെ മുൻഭാഗത്ത് പ്രവർത്തിച്ചിരുന്ന നികുതി വിഭാഗം ഓഫിസ് പിറകിലേക്ക് മാറ്റിയിരുന്നു. ഇവിടെയാണ് കുടുംബശ്രീയുടെ അടുക്കള പ്രവർത്തിക്കുന്നത്. ഇതിനുസമീപം പ്രസവിച്ചുകിടന്ന നായാണ് അക്രമാസക്തയായത്. സ്വകാര്യ പ്ലൈവുഡ് കമ്പനിയിൽനിന്ന് കരം അടക്കാനെത്തിയ ജീവനക്കാരനെയാണ് ആക്രമിച്ചത്. നാലോളം പേർ ഈ സമയം പണം അടക്കാൻ വരി നിന്നിരുന്നു. ഇയാളെ കടിച്ചതിനുപിന്നാലെ പിറകിൽ നിന്നവർക്കുനേരെയും നായ് കുരച്ചെത്തി. ഇതോടെ ആളുകൾ ഓടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.