കൊച്ചി: കോർപറേഷൻ പരിധിയിലെ വിവിധ പ്രദേശങ്ങളില്‍ അപകടാവസ്ഥയിലുള്ള കേബിൾ നീക്കം ചെയ്യാത്തതിനെതിരെ കടുത്ത നടപടിയുമായി കോർപറേഷൻ. അനധികൃതമായ കേബിളുകള്‍ നീക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ല. കഴിഞ്ഞ വർഷം ജൂലൈ 29ന് കേബിള്‍ പ്രതിനിധികള്‍ നഗരസഭ സെക്രട്ടറിയുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ സെപ്റ്റംബർ ഒന്നിനകം അനധികൃത കേബിളുകള്‍ നീക്കാമെന്ന് സമ്മതിച്ചിരുന്നു. എന്നാല്‍, ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. അതിനാല്‍ 15 ദിവസത്തിനകം കേബിളുകള്‍ നീക്കണമെന്ന് കോർപറേഷൻ സെക്രട്ടറി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം നഗരസഭ അത് നീക്കം ചെയ്ത് മുഴുവന്‍ ചെലവുകളും ഉത്തരവാദികളില്‍നിന്ന് ഈടാക്കുമെന്നും അറിയിച്ചു. ബ്രോഡ്വേ, മാർക്കറ്റ്, പ്രസ്ക്ലബ് റോഡ് പ്രദേശങ്ങളിൽ ഉൾപ്പെടെ കേബിളുകൾ കാൽനടക്കാർക്കും ഇരുചക്രവാഹന യാത്രികർക്കും അപകടഭീഷണി ഉയർത്തുന്നുണ്ട്. ഫുട്പാത്തുകളിൽ താഴ്ന്നുകിടക്കുന്ന കേബിളുകൾ മൂലം നടക്കാനാകാത്ത സ്ഥിതിയാണ്. ഇതുസംബന്ധിച്ച് ഒട്ടേറെ പരാതി ഉയർന്നതിനെത്തുടർന്നാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.