നെടുമ്പാശ്ശേരി: കേരളത്തിലേക്ക് എം.ഡി.എം.എ വൻതോതിൽ കൊടുത്തു വിടുന്നവരിൽ പ്രധാനിയാണ് കഴിഞ്ഞദിവസം നെടുമ്പാശ്ശേരി പൊലീസിന്റെ പിടിയിലായ നൈജീരിയൻ സ്വദേശി റെമിജുസ് എന്ന് അന്വേഷണത്തിൽ വ്യക്തമായി. വിശദമായ ചോദ്യം ചെയ്യലിന് ഇയാളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്തിടെ നെടുമ്പാശ്ശേരിയിൽ എം.ഡി.എം.എയുമായി പിടിയിലായ രണ്ട് യുവാക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ബംഗളൂരുവിൽനിന്ന് ഇയാൾ പിടിയിലായത്. 2016 ൽ മെഡിക്കൽ വിസയിലാണ് ഇയാൾ ഇന്ത്യയിലെത്തിയത്. 2017ൽ മയക്കുമരുന്ന് കേസിൽ ബംഗളൂരുവിൽ ജയിലിലായി. പിന്നീട് ജാമ്യത്തിലിറങ്ങി മയക്കുമരുന്ന് വിൽപന തുടരുകയായിരുന്നു. ഇയാളിൽനിന്ന് പതിവായി മയക്കുമരുന്ന് വാങ്ങിയിരുന്ന ചിലരുടെ വിവരങ്ങളും ലഭിച്ചിട്ടുണ്ട്. ഇവരിലേക്കും അന്വേഷണം നീളുന്നുണ്ട്. ബംഗളൂരുവിലെ ഇയാളുടെ ഫ്ലാറ്റിലെ ലാബിലാണ് ലഹരിമരുന്ന് നിർമിച്ചിരുന്നത്. ഒളിവിൽ പോകാനിടയുള്ളതിനാൽ ജാമ്യം അനുവദിക്കുന്നതിനെയും പൊലീസ് കോടതിയിൽ എതിർക്കും. ഇയാൾ മറ്റേതെങ്കിലും മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നറിയാൻ കേന്ദ്ര നാർകോട്ടിക് കൺട്രോൾ ബ്യൂറോയിൽനിന്ന് വിവരം ശേഖരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.