അങ്കമാലി: താലൂക്ക് ആശുപത്രിയിലെ നാലുമാസമായി പ്രവർത്തനരഹിതമായ ഫ്രീസിങ് യൂനിറ്റ് തകരാർ പരിഹരിച്ച് പ്രവർത്തനക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് കൗൺസിലർമാർ പ്രതിഷേധ സമരം സംഘടിപ്പിച്ചു. താലൂക്ക് ആശുപത്രിയിൽ മൃതദേഹം സൂക്ഷിക്കുന്നതിന് നാമമാത്ര തുകയാണ് ഈടാക്കുന്നത്. അതേ സമയം സ്വകാര്യ സ്ഥാപനങ്ങളിൽ 3000 മുതൽ 4000 രൂപ വരെ നൽകണം. 2017ൽ താലൂക്ക് ആശുപത്രിക്ക് സ്വകാര്യ കമ്പനി സംഭാവന നൽകിയതാണ് ഈ ഫ്രീസിങ് യൂനിറ്റ്. സി.പി.എം ഏരിയ സെക്രട്ടറി കെ.കെ. ഷിബു ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ ടി.വൈ. ഏല്യാസ്, പി.എൻ. ജോഷി, ഗ്രേസി ദേവസി, ലേഖ മധു, മാർട്ടിൻ ബി. മുണ്ടാടൻ, രജിനി ശിവദാസൻ, മോളി മാത്യു, സരിത അനിൽ, അജിത ഷിജോ, സി.പി.എം ലോക്കൽ സെക്രട്ടറി കെ.ഐ. കുര്യാക്കോസ്, ഇ.ഡി. ജോയി, കെ.കെ. സലി എന്നിവർ സംസാരിച്ചു. EA ANKA 3 HOSPITAL അങ്കമാലി താലൂക്ക് ആശുപത്രിയിലെ ഫ്രീസിങ് യൂനിറ്റ് പ്രവർത്തനക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കൗൺസിലർമാർ സംഘടിപ്പിച്ച പ്രതിഷേധ സമരം സി.പി.എം ഏരിയ സെക്രട്ടറി കെ.കെ. ഷിബു ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.