നിക്കാഹിനായി ഹെലികോപ്ടറിൽ പറന്ന് വരന്‍റെ വിവാഹയാത്ര

മൂവാറ്റുപുഴ: വധൂഗൃഹത്തിലേക്ക് നിക്കാഹിനായി ഹെലികോപ്ടറിൽ പറന്ന് ഷാമോൻ. പ്രദേശത്ത് ആദ്യമായാണ് ഒരാൾ വിവാഹത്തിനായി ആകാശമാർഗം ഉപയോഗിക്കുന്നത്. മൂവാറ്റുപുഴ ഉല്ലാപ്പിള്ളി സ്വദേശി ഷാമോനാണ് ഇടുക്കി വണ്ണപ്പുറത്തുള്ള വധുഗൃഹത്തിലേക്ക് ഹെലികോപ്റ്ററിൽ പറന്നത്. മൂവാറ്റുപുഴയിൽനിന്ന് 24 കി.മീ. ദൂരമാണ് വണ്ണപ്പുറത്തേക്കുള്ളത്. സിനിമ ഫീൽഡിലേക്ക് വാഹനങ്ങളും മറ്റും നൽകുന്ന ജോലിയാണ്‌ ഷാമോന്. ഒന്നരലക്ഷം രൂപയും നികുതിയും നൽകിയാണ് സ്വകാര്യ ഹെലികോപ്ടർ മൂവാറ്റുപുഴയിൽ എത്തിച്ചത്. മൂവാറ്റുപുഴ നഗരത്തിലെ ഇലാഹിയ സ്കൂൾ ഗ്രൗണ്ടിലാണ് ഹെലികോപ്ടർ എത്തിയത്. രാവിലെ വീട്ടിൽനിന്ന് സുഹൃത്തുക്കൾക്കൊപ്പം എത്തി ഹെലികോപ്ടറിൽ കയറി വണ്ണപ്പുറത്തേക്ക് പറന്നു. കാളിയാർ ഗൾഫ് ഐഡിയൽ സ്കൂളിലാണ് ഹെലികോപ്ടർ ഇറക്കിയത്. ഇവിടെനിന്ന് കാറിൽ വണ്ണപ്പുറത്തെ വിവാഹവേദിയിൽ എത്തി അലീനമോളെ സ്വന്തമാക്കിയാണ് മടങ്ങിയത്. ER suni 03 ചിത്രം. ഷാമോനും വധു അലീനമോളും 2, ഷാമോൻ ഇലാഹിയ ഗ്രൗണ്ടിൽനിന്ന് ഹെലികോപ്ടറിൽ കയറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.