കൊച്ചി: ദേശീയ നേതൃത്വത്തിൻെറ തീരുമാനത്തിനൊപ്പം നിൽക്കുമെന്ന് ഐ.എൻ.എൽ ജില്ല സെക്രട്ടറി കെ.എം.എ. ജലീലും എൻ.എ. മുഹമ്മദ് നജീബും പ്രസ്താവനയിൽ അറിയിച്ചു. ദേശീയ നേതൃത്വം കഴിഞ്ഞ ദിവസം എടുത്ത തീരുമാനം അനിവാര്യമായിരുന്നു. ജില്ലയിലെ മുഴുവൻ നേതാക്കളും പ്രവർത്തകരും ആ തീരുമാനത്തോടൊപ്പമാണ്. എൽ.ഡി.എഫിന് തുടർഭരണം ലഭിച്ച സാഹചര്യത്തിൽ പാർട്ടിക്ക് ലഭിച്ച ബോർഡ്, കോർപറേഷൻ സ്ഥാനങ്ങളിലേക്ക് ആളുകളെ നിശ്ചയിക്കുന്നതിന് സംസ്ഥാന കമ്മിറ്റി വിളിച്ചുചേർക്കേണ്ടതുണ്ട്. 2021 ജൂലൈ 23ന് എറണാകുളത്തുണ്ടായ അനിഷ്ട സംഭവങ്ങളുടെ പേരിൽ നടപടിക്ക് വിധേയരായ ഏതാനും പേരാണ് സംസ്ഥാന പ്രസിഡൻറിന് പിന്തുണയുമായി രംഗത്തുവന്നിട്ടുള്ളത്. ഈ വിഷയവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച എറണാകുളത്ത് ചേർന്ന ജില്ല കമ്മിറ്റിയിൽ 14 മണ്ഡലം ഭാരവാഹികളും പോഷക സംഘടനകളുടെ ജില്ല ഭാരവാഹികളും പങ്കെടുത്തെന്നും പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.