മതിയായ രേഖകളില്ലാതെ കണ്ടെയ്നർ ലോറി സർവിസുകൾ വ്യാപകം

കാക്കനാട്: സംസ്ഥാനത്ത് നിരവധി കണ്ടെയ്നർ ലോറികൾ സർവിസ് നടത്തുന്നത് മതിയായ രേഖകളില്ലാതെ. വല്ലാർപാടം കണ്ടെയ്നർ ടെർമിനലിൽനിന്ന് ചരക്കുമായി പോയ വാഹനങ്ങൾ കേന്ദ്രീകരിച്ചുള്ള പരിശോധനയിലാണ് മോട്ടോർ വാഹന വകുപ്പിന് ഇക്കാര്യത്തിൽ വിവരം ലഭിച്ചത്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ഇത്തരത്തിലെ അഞ്ച് വാഹനത്തിനെതിരെയാണ് നടപടി സ്വീകരിച്ചത്. പരാതികളെത്തുടർന്ന് മോട്ടോർ വാഹന വകുപ്പ് മധ്യമേഖല ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർ ഷാജി മാധവന്റെ നിർദേശപ്രകാരമാണ് പരിശോധന നടത്തിയത്. വല്ലാർപാടം കണ്ടെയ്നർ റോഡിലായിരുന്നു പരിശോധന നടന്നത്. കാലാവധി കഴിഞ്ഞിട്ടും ടെസ്റ്റ് നടത്താത്ത കൃത്യമായ ഫിറ്റ്നസ് ഇല്ലാത്തതും ഇൻഷുറൻസ് പുതുക്കാത്തതും പെർമിറ്റ് ഇല്ലാത്തതുമായ വാഹനങ്ങളാണ് പിടികൂടിയത്. 37,000 രൂപയാണ് മോട്ടോർ വാഹന വകുപ്പ് ഇവരിൽനിന്ന് പിടികൂടിയത്. രേഖകൾ പരിശോധിക്കാതെയാണ് കണ്ടെയ്നർ ടെർമിനൽ അധികൃതർ ചരക്കുകൾ കയറ്റാൻ അനുവദിക്കുന്നതെന്ന് മോട്ടോർ വാഹന വകുപ്പ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.