ആലുവ: രണ്ടുവർഷത്തെ ഇടവേളക്കുശേഷം പുനഃസ്ഥാപിച്ച ആലുവ-തുരുത്ത് കെ.എസ്.ആർ.ടി.സി ബസ് സർവിസ് വീണ്ടും നിർത്തി. കലക്ഷനില്ലാത്തതിനാലാണ് ഒരുമാസം കൊണ്ട് ഓട്ടം നിർത്തിയത്. രാവിലെയും വൈകീട്ടുമായി മൂന്ന് ട്രിപ്പുകളാണ് ഉണ്ടായിരുന്നത്. തുരുത്ത് റെയിൽവേ നടപ്പാലം അറ്റകുറ്റപ്പണികൾക്ക് അടച്ചതിനെതുടർന്നാണ് വീണ്ടും സർവിസ് ആരംഭിച്ചത്. എന്നാൽ, സർവിസ് ലാഭകരമായി നടത്തുന്നതിനുള്ള യാത്രക്കാർ ഉണ്ടായിരുന്നില്ല. പാലത്തെ ആശ്രയിച്ചിരുന്ന ജോലിക്കാരായ സ്ത്രീകളാണ് പ്രധാനമായും കയറിയിരുന്നത്. പലപ്പോഴും 50 രൂപയൊക്കെയായിരുന്നു വരുമാനം. ഇതേതുടർന്ന് ആദ്യം ട്രിപ്പുകളുടെ എണ്ണം കുറച്ചു. എന്നിട്ടും മാറ്റമില്ലാതെ വന്നതോടെ പൂർണമായും ഒഴിവാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.