കൊച്ചി: യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതിയെ 20 ദിവസം പിന്നിട്ടിട്ടും പിടികൂടാനായില്ല. എറണാകുളം ടൗൺഹാളിന് സമീപം ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെ കൊല്ലം നീണ്ടകര മേരി ലാൻഡിൽ എഡിസനെ (35) കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി മുളവുകാട് ചുങ്കത്ത് വീട്ടിൽ സുരേഷാണ് (38) ഇപ്പോഴും ഒളിവിൽ കഴിയുന്നത്. പ്രതിയെ കണ്ടെത്താനായി സമൂഹമാധ്യമങ്ങളിലൂടെ സുരേഷിന്‍റെ ചിത്രം പ്രചരിപ്പിക്കാനാണ് പൊലീസ് പദ്ധതിയിടുന്നത്. കൊലപാതകം നടന്ന അന്നുതന്നെ പൊലീസ് തിരച്ചിൽ ആരംഭിച്ചിരുന്നു. തുടർന്ന് ലുക്കൗട്ട് നോട്ടീസ് ഇറക്കിയെങ്കിലും ഇനിയും പ്രതിയെ പിടിക്കാനായില്ല. സുരേഷ് മൊബൈൽ ഫോൺ ഉപയോഗിക്കാത്തതാണ് പൊലീസിന് പ്രധാന വെല്ലുവിളിയായിരിക്കുന്നത്. ഈ സാഹചര്യത്തിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രതിയുടെ തിരച്ചിൽ നോട്ടീസടക്കം പ്രചരിപ്പിക്കുന്നതിനെക്കുറിച്ച് അന്വേഷണ സംഘം ആലോചിക്കുന്നത്. ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെ ഉണ്ടായ വാക്തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സുരേഷ് കൈയിലുണ്ടായിരുന്ന മദ്യക്കുപ്പി പൊട്ടിച്ച് എഡിസണിന്റെ കഴുത്തിൽ കുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.