കൊച്ചി: ഗാന്ധിജിയിരുന്ന് പ്രസംഗിച്ച മഹാരാജാസ് കോളജിലെ ആ പടിയിലിരുന്ന് പൗത്രൻ. ഗാന്ധിജിയുടെ പോരാട്ടങ്ങളിലേക്കുള്ള തിരിച്ചുപോക്കായി ഗാന്ധിജിയുടെ ആ പ്രസംഗം. മഹാരാജാസ് കോളജ് ഗാന്ധിജി സന്ദർശിച്ചതിന്റെ 95ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയ തുഷാർ ഗാന്ധിയാണ് ചരിത്രം ഓർമിപ്പിച്ചത്. 1927 ഒക്ടോബർ 11നാണ് ഗാന്ധിജിയുടെ മഹാരാജാസ് സന്ദർശനം. ആലപ്പുഴയിൽനിന്ന് ബോട്ട്മാർഗം എറണാകുളത്തെത്തിയ ഗാന്ധി കൊച്ചി രാജാവിനെയും ദിവാനെയും കണ്ടശേഷമാണ് കോളജിൽ വന്നത്. സ്വാതന്ത്ര്യ സമരത്തിൽ വിദ്യാർഥികൾ അണിചേരേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചായിരുന്നു ഗാന്ധിജി അന്ന് പ്രസംഗിച്ചത്. സ്വദേശി പ്രസ്ഥാനത്തെക്കുറിച്ചും ഖാദിയുടെ മഹത്ത്വത്തെക്കുറിച്ചും ഗാന്ധിജി നടത്തിയ പ്രസംഗം വലിയ ആരവത്തോടെയാണ് മഹാരാജാസ് അന്ന് സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.