കൊറിയയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ ആൾ പിടിയിൽ

പെരുമ്പാവൂർ: സൗത്ത് കൊറിയയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. അയ്യമ്പുഴ വളപ്പില വീട്ടിൽ മാർട്ടിനെയാണ് (44) പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. താന്നിപ്പുഴ സ്വദേശികളായ രണ്ടുപേരിൽനിന്ന് 14 ലക്ഷത്തോളം രൂപ ഇയാൾ തട്ടിയെടുത്തെന്നാണ് പരാതിയിൽ പറയുന്നത്. കൊറിയൻ തൊഴിൽ വിസ നൽകാമെന്ന് പറഞ്ഞാണ് ഇയാളുടെ അക്കൗണ്ടിലേക്ക് പണം വാങ്ങിയത്. പ്രതിക്ക് കൊറിയയിൽ ജോലിയുണ്ടെന്നാണ് വിശ്വസിപ്പിച്ചത്. മാർട്ടിനെതിരെ വിവിധ സ്‌റ്റേഷനുകളിൽ സമാന സ്വഭാവമുള്ള കേസുകൾ നിലവിലുണ്ട്. ഇൻസ്പെക്ടർ ആർ. രഞ്ജിത്ത്, എസ്.ഐ ബെർട്ടിൻ ജോസ്, എ.എസ്.ഐ എൻ.എ. സജീവ്, സി.പി.ഒമാരായ അഭിലാഷ്, ജിജുമോൻ, ജെയ്ജോ ആൻറണി, കെ.വി. ഷിജു തുടങ്ങിയവരാണ് അറസ്റ്റ് ചെയ്തത്. er pbvr 2 Prethi marttin മാർട്ടിൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.