യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടുപേർകൂടി അറസ്റ്റിൽ

മൂവാറ്റുപുഴ: യുവാവിനെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച് കോടികൾ വിലമതിക്കുന്ന സിനിമസെറ്റ് ഉപകരണങ്ങൾ തട്ടിയെടുത്ത കേസിൽ രണ്ടുപേരെക്കൂടി മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. തലയോലപ്പറമ്പ് മറവൻതുരുത്ത് കുലശേഖരമംഗലം നടുക്കാരിയിൽ വീട്ടിൽ സജി വിശ്വംഭരൻ (45), കുലശേഖരമംഗലം കാട്ടിത്തറയിൽ വീട്ടിൽ അനൂപ് സോമൻ (പോത്ത് കുട്ടൻ -43) എന്നിവരാണ് പിടിയിലായത്. ഇവരുൾപെടെ അഞ്ച് പ്രതികൾക്കെതിരെ മൂവാറ്റുപുഴ പൊലീസ്‌ കഴിഞ്ഞ ദിവസം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മേയ് ഏഴിനാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോടുനിന്ന് ഇപ്പോൾ വാളകം മേക്കടമ്പ് ഭാഗത്ത് താമസിക്കുന്ന യുവാവിനെയാണ് കലൂരിൽനിന്ന് തട്ടിക്കൊണ്ടുപോയി വൈക്കത്തുള്ള ഹോട്ടലിൽവെച്ച് പീഡിപ്പിച്ചത്. പിറ്റേ ദിവസം യുവാവ് വാടകക്ക് താമസിക്കുന്ന മേക്കടമ്പിലുള്ള വീട്ടിൽ അതിക്രമിച്ചുകയറിയ പ്രതികൾ അവിടെ സൂക്ഷിച്ചിരുന്ന സിനിമക്ക് വാടകക്ക് നൽകുന്ന ഒരു കോടിയോളം വിലയുള്ള ഉപകരണങ്ങൾ കാറിൽ കയറ്റിക്കൊണ്ടുപോകുകയും യുവാവിന്റെ ഭാര്യയെയും മകളെയും മാതാവിനെയും ഉപദ്രവിക്കുകയും ചെയ്തു. മൂവാറ്റുപുഴ ഡിവൈ.എസ്.പി മുഹമ്മദ് റിയാസിന്റ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.