കൊച്ചി: ലക്ഷദ്വീപിൽ വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് യഥാസമയം ചികിത്സ ലഭിക്കാതെ മരിച്ചു. ചെത്ലാത്ത് സ്വദേശി അബ്ദുൽ ഖാദറാണ് (25) മരിച്ചത്. പരിക്കേറ്റ സുഹൃത്ത് ഇബ്രാഹീം (23) ഗുരുതരാവസ്ഥയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച രാത്രി 10.30നാണ് അപകടം. അബ്ദുൽ ഖാദറും ഇബ്രാഹീമും സഞ്ചരിച്ച ബൈക്കിന് കുറുകെ ആട് ചാടിയതോടെ നിയന്ത്രണം വിട്ട് സമീപ മരത്തിൽ ഇടിച്ച് മറിഞ്ഞു. ഉടൻ ഇരുവരെയും ചെത്ലാത്ത് സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആവശ്യമായ ചികിത്സാ സൗകര്യം ഇവിടെയുണ്ടായിരുന്നില്ല. അടിയന്തര വൈദ്യസഹായത്തിന് കൊച്ചിയുമായി ബന്ധപ്പെട്ടു. എന്നാൽ, വ്യാഴാഴ്ച രാവിലെ ഒമ്പതോടെയാണ് ഹെലികോപ്ടർ എത്തിയത്. ചെത്ലാത്ത്- കവരത്തി- കൊച്ചി എന്നിങ്ങനെയാണ് ഹെലികോപ്ടറിന്‍റെ റൂട്ട് ചാർട്ട് ചെയ്തത്. ഇരുവരെയും കവരത്തിയിൽ എത്തിച്ചപ്പോഴേക്കും അബ്ദുൽ ഖാദർ മരണപ്പെട്ടു. മൃതദേഹം കവരത്തിയിൽ ഇറക്കിയശേഷം ഇബ്രാഹീമുമായി കൊച്ചിയിലേക്ക് പുറപ്പെട്ടു. തലക്ക് ഗുരുതര പരിക്കേറ്റ ഇബ്രാഹീമിനെ കൊച്ചിയിലെ ആശുപത്രിയിൽ എത്തിച്ചപ്പോൾ വൈകീട്ട് 4.30 ആയി. ---------- EKD Abdul kadar 24
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.