ആലുവ: സാമൂഹികവിരുദ്ധരായ സ്വകാര്യ ബസ് തൊഴിലാളികൾ മറ്റു തൊഴിലാളികൾക്ക് തലവേദനയായി. ഗുണ്ട- ലഹരി മാഫിയ ബന്ധങ്ങളുള്ള തൊഴിലാളികളും അവരുടെ കൂട്ടാളികളും സ്റ്റാൻഡിൽ സമാന്തര ഭരണം നടത്തുന്ന സാഹചര്യമെന്ന് തൊഴിലാളി യൂനിയനുകൾ പറയുന്നു. ഏറെ നാളായി ഇത്തരക്കാർ സ്റ്റാൻഡിൽ തമ്പടിച്ചിട്ട്. രാപ്പകൽ ഭേദമന്യേ ഇത്തരക്കാരുടെ വിളയാട്ടമാണ്. രാത്രി പൂർണമായും ഇക്കൂട്ടരുടെ നിയന്ത്രണത്തിലാണ് സ്റ്റാൻഡ്. യാത്രക്കാർക്കും വ്യാപാരികൾക്കും ഇവർ തലവേദനയായിട്ട് കാലങ്ങളായി. നിലവിൽ ബസ് ജീവനക്കാരെയും മർദിക്കുന്ന സാഹചര്യമാണുള്ളത്. മാഫിയ സംഘങ്ങൾക്കെതിരെ പ്രതികരിക്കുന്ന തൊഴിലാളികളെ സംഘമായി ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണെന്ന് തൊഴിലാളികൾ ആരോപിച്ചു. സ്വകാര്യ ബസ്സ്റ്റാൻഡിൽ പൊലീസ് പട്രോളിങ് ശക്തമാക്കണമെന്നും പൊലീസ് എയ്ഡ് പോസ്റ്റിൽ മുഴുവൻ സമയം പൊലീസ് സേവനം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് തൊഴിലാളി യൂനിയനുകൾ സംയുക്തമായി ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.