ആളില്ലാത്ത വീട്ടിൽ മോഷണം; സ്വർണവും ലാപ്ടോപ്പും അപഹരിച്ചു

കൊച്ചി: തൃക്കാക്കര അമ്പലത്തിനു സമീപം ആളില്ലാത്ത വീട്ടിൽനിന്ന് സ്വർണവും ലാപ്ടോപ്പും മോഷ്ടിച്ചു. സൗഭാഗ്യനഗറിൽ സുജിത് കുമാറിന്റെ വീട് കുത്തിപ്പൊളിച്ച് അകത്തുകയറിയായിരുന്നു മോഷണം. ഏഴുപവൻ സ്വർണവും ലാപ്ടോപ്പും മോഷണം പോയതായാണ് വിവരം. സുജിത് കുമാറും കുടുംബവും മേയ് 13 മുതൽ വീട്ടിലുണ്ടായിരുന്നില്ല. 20ന് വീട്ടുകാർ തിരിച്ചെത്തിയപ്പോഴായിരുന്നു മോഷണം നടന്നതായി കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. വീടിന്‍റെ പിൻഭാഗത്തെ വാതിൽ കുത്തിത്തുറന്നാണ് മോഷണം. സ്വർണം സൂക്ഷിച്ചിരുന്ന അലമാരയുടെ പൂട്ട് പൊളിക്കാത്തതിനാൽ താക്കോൽ ഉപയോഗിച്ചാണ് തുറന്നതെന്നാണ് നിഗമനം. സ്വർണത്തിനും ലാപ്ടോപ്പിനും പുറമെ ആറ് നിലവിളക്കും ഒരു മൊബൈൽ ഫോണും പണവും നഷ്ടപ്പെട്ടിട്ടുണ്ട്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. സമീപത്തെ മൂന്ന് വീട്ടിലും മോഷണശ്രമം നടന്നതായി അധികൃതർ വ്യക്തമാക്കി. കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.