ഗ്യാന്‍വാപി മസ്ജിദ്: കോടതികളും ഭരണകൂടവും നിയമം മറക്കരുത് -പി.ഡി.പി

കൊച്ചി: ഗ്യാന്‍വാപി മസ്ജിദ് ഭൂമി തര്‍ക്കപ്രദേശമാക്കി മറ്റൊരു ബാബരി ആവര്‍ത്തിക്കാനുള്ള നീക്കം ന്യൂനപക്ഷ ജനവിഭാഗങ്ങളോടും രാജ്യത്തിന്റെ നിയമവ്യവസ്ഥയോടുമുള്ള വെല്ലുവിളിയാണെന്ന് പി.ഡി.പി കേന്ദ്രകമ്മിറ്റി. ജനങ്ങളെ ബാധിക്കുന്ന എല്ലാ ജീവല്‍പ്രശ്നങ്ങളെയും മറച്ചുവെച്ച് സമാധാന ജീവിതം തകര്‍ക്കാനും സംഘ്പരിവാര്‍ ഉയര്‍ത്തുന്ന വെറുപ്പിന്റെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാനും നടത്തുന്ന ശ്രമങ്ങള്‍ക്ക് നിയമം മറന്ന് ഇടപെടുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ഗ്യാന്‍വാപി മസ്ജിദിനെ തര്‍ക്കഭൂമിയാക്കി തകര്‍ക്കാനുള്ള നീക്കത്തിൽ ജനാധിപത്യ പ്രക്ഷോഭങ്ങള്‍ ഉണ്ടാകണമെന്നും മതേതര ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സമൂഹവും പുലര്‍ത്തുന്ന മൗനം അപകടകരമാണെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി മൈലക്കാട് ഷാ പ്രസ്താവനയില്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.