ആലപ്പുഴ: സംസ്ഥാനത്ത് ആദ്യമായി റോഡ് നിർമാണത്തിൽ ആധുനിക സാേങ്കതികവിദ്യയായ വൈറ്റ് ടോപ്പിങ് ആലപ്പുഴയിലും. ആദ്യപരീക്ഷണമായി കലക്ടറേറ്റ്-ബീച്ച് റോഡാണ് നിർമിക്കുന്നത്. ചെന്നൈയിൽനിന്നുള്ള ജർമൻ മെഷീൻ ഉപയോഗിച്ചുള്ള മില്ലിങ് ജോലികളാണ് ആരംഭിച്ചത്. ഇളക്കിയെടുക്കുന്ന ടാറിങ് യന്ത്രസഹായത്താൽ െപാടിച്ച് ടോറസ് ലോറിയിലേക്ക് അപ്പോൾ തന്നെ മാറ്റുകയാണ്. ആയതിനാൽ തടസ്സമില്ലാതെ ഈപാതയിലൂടെ മറ്റ് വാഹനങ്ങൾക്കും സഞ്ചരിക്കാൻ കഴിയും. നിർമാണത്തിെൻറ ഭാഗമായി കലക്ടറേറ്റ് ജങ്ഷനിൽ മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചിട്ടുണ്ട്.
ആലപ്പുഴ നഗരത്തിലെ 41 കിലോമീറ്റർ പൊതുമരാമത്ത് റോഡിെൻറ 21 എണ്ണത്തിൽ 12 കിലോമീറ്റർ ഭാഗമാണ് വൈറ്റ് ടാപ്പിങ് ഉപയോഗിച്ചും ബാക്കി ബി.എം ബി.സിയായുമാണ് നിര്‍മിക്കുക. 30 വർഷമാണ് വൈറ്റ് ടോപ്പിങ് റോഡുകളുടെ കാലാവധി. കേരളത്തില്‍ തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിൽ വൈറ്റ് ടോപ്പിങ് ഉപയോഗിച്ച് നിര്‍മാണം നടത്തുന്നുണ്ട്.
മാതൃക ബംഗളൂരു കോർപറേഷൻ
കുഴികളില്ലാത്ത പ്രളയത്തെയും വെള്ളക്കെട്ടിനെയും അതിജീവിക്കുന്ന റോഡ് നിർമിക്കാനുള്ള പൊതുമരാമത്ത് വകുപ്പിെൻറ അന്വേഷണം എത്തിയത് ബംഗളൂരുവിലാണ്. 2019ൽ മന്ത്രി ജി. സുധാകരെൻറ അനൗദ്യോഗിക ബംഗളൂരു യാത്രയിലാണ് ഇത്തരമൊരു റോഡ് നിർമാണത്തെക്കുറിച്ച് തിരിച്ചറിയുന്നത്. കാൽനട ചെയ്യുന്നതിനിടെയാണ് വൈറ്റ് ടോപ്പിങ് എന്ന നിർമാണരീതി നേരിൽ കാണുന്നത്. സാങ്കേതികവിദ്യയെക്കുറിച്ച് കൂടുതൽ അറിയാനുള്ള താൽപര്യം പ്രകടപ്പിച്ചപ്പോൾ കോർപറേഷന് കീഴിലുള്ള ബൃഹത് ബാംഗ്ലൂർ മഹാനഗരപാലിക (ബി.ബി.എം.പി) റോഡ് നിർമാണം നേരിട്ട് കാണുകയും എൻജിനീയറുമായി സംസാരിച്ചും വിവരങ്ങൾ തേടി. ഇതിനു പിന്നാലെയാണ് പുതുരീതികൾ കേരളത്തിൽ ആവിഷ്കരിച്ച് നടപ്പാക്കിയത്. നിർമാണച്ചെലവ് കൂടുതലാണെങ്കിലും ആയുസ്സ് നോക്കുമ്പോൾ വലിയ നേട്ടവും ലാഭവുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.