പെരുമ്പളം: ജങ്കാർ സർവിസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പെരുമ്പളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തുന്ന സമരം 18ാം ദിവസത്തിലേക്ക് കടന്നു. സർവിസ് നിലച്ച് മൂന്നുമാസത്തോടടുത്തിട്ടും പുനരാംഭിക്കാത്തതിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ബി.ജെ.പിയുടെ നേതൃത്വത്തിലും പഞ്ചദിന സത്യഗ്രഹവും നടന്നു.
ഈ മാസം16ന് സർവിസ് ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് വി.വി. ആശ പറഞ്ഞിരുന്നെങ്കിലും കോവിഡും സമ്പൂർണ ലോക്ഡൗണുമാണ് ഇത്രയേറെ വൈകാൻ കാരണമായതെന്ന് അവർ ചൂണ്ടിക്കാട്ടി. അറ്റകുറ്റപ്പണി നടത്തിയപ്പോൾ ചില പാർട്സുകൾ കിട്ടാനുള്ള കാലതാമസവും തടസ്സമായെന്ന് അവർ പറഞ്ഞു. ജങ്കാറിെൻറ പേരിൽ കോൺഗ്രസ് നടത്തുന്ന സമരം അനാവശ്യമാണെന്നും പ്രസിഡൻറ് വിമർശിച്ചു.
കെട്ടിട സാമഗ്രികൾ ഉൾെപ്പടെയുള്ളവ പെരുമ്പളത്തേക്ക് എത്തിക്കുന്ന ഏക മാർഗമാണ് മാസങ്ങളായി നിലച്ചതെന്നാണ് നാട്ടുകാരുടെ പരാതി. ഓണം കഴിഞ്ഞേ സർവിസ് ആരംഭിക്കാൻ കഴിയൂവെന്നാണ് ഇപ്പോൾ പ്രസിഡൻറ് പറയുന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അരിത ബാബു പ്രതിഷേധജ്വാല ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡൻറ് കെ.പി. ശശികുമാർ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജിൽഷാദ് ജിനാസ് മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി സി. ഗോപിനാഥ്, മുൻ പഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. ഷിബു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.