യുവാക്കളെ ആക്രമിച്ച് തട്ടി കൊണ്ട് വന്ന സംഘത്തിലെ രണ്ട് പേർ പിടിയിൽ

കായംകുളം : യുവാക്കളെ കാറില്‍തട്ടി കൊണ്ട് പോയ സംഭവത്തിൽ രണ്ട് പേരെ കരുനാഗപ്പള്ളി പൊലീസ് പിടികൂടി. പുതുപ്പളളി ഗോവിന്ദമുട്ടം തറയില്‍ വീട്ടില്‍ രാഹുല്‍ (25), പുതിയ വീട്ടില്‍ തെക്കതില്‍ രാഹുല്‍ രാജീവ് (28) എന്നിവരാണ് പിടിയിലായത്. തേവലക്കര സ്വദേശികളായ സജാദ്, അജ്മല്‍ എന്നിവരെ തട്ടി കൊണ്ട് പോയ സംഭവത്തിലാണ് നടപടി. 28 ന് രാത്രി 11 ന് കരുനാഗപ്പള്ളി ലാലാജി മുക്കിന് സമീപമുളള ഓഡിറ്റോറിയത്തിന്‍റെ സമീപത്ത് നിന്നാണ് ഇവരെ ബലമായി കാറിലേക്ക് കയറ്റിയത്. ആവശ്യപ്പെട്ട പണം നൽകാതിരുന്നതാണ് പ്രകോപന കാരണം.

ആംബുലൻസ് ഡ്രൈവർമാരായ പ്രതികൾ അനാശാസ്യ ഇടപാടുകൾക്കാണ് കരുനാഗപ്പള്ളിയിൽ എത്തിയതെന്നാണ് പൊലീസ് പറയുന്നത്. ലഹരി ഇടപാടുകളുമായി ബന്ധമുണ്ടോയെന്നതും അന്വേഷിക്കുകയാണ്. കാറില്‍ നടന്ന പിടിവലിക്കിടയില്‍ അജ്മല്‍ ഓച്ചിറ വച്ച് രക്ഷപ്പെടുകയായിരുന്നു. കാറിനെ പിന്തുടർന്ന സുഹൃത്തുക്കൾ പൊലിസിന്റെ സഹായത്തോടെയാണ് സജാദിനെ രക്ഷപ്പെടുത്തി കരുനാഗപ്പളളി  പൊലീസിന് കൈമാറിയത്. ഇതിനിടയിൽ പ്രതികളെ കൈയ്യേറ്റം ചെയ്യാനുള്ള ശ്രമം സംഘർഷത്തിന് കാരണമായിരുന്നു. സംഭവത്തിൽ മൂന്ന് പൊലിസുകാർക്ക് പരിക്കേറ്റിരുന്നു. ഇതിൽ 15 പേർക്ക് എതിരെ കേസ് എടുത്ത പൊലിസ് തേവലക്കര സ്വദേശികളായ അനസ്, അജ്മൽ, ഷാനു, നിഷാദ്, അസ് ലം എന്നിവരെ സംഭവ സ്ഥലത്ത് നിന്നും കസ്റ്റഡിയിലെടുത്തിരുന്നു. 

Tags:    
News Summary - Two members of a gang who attacked and kidnapped youths have been arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.