മഴ, കുഴി, ഇരുട്ട്; ദേശീയപാതയിൽ അപകടങ്ങൾ പെരുകുന്നു

കായംകുളം: ദേശീയപാതയിലെ കുഴികൾ വെള്ളക്കെട്ടുകളായതോടെ അപകടങ്ങൾ പെരുകി. കുഴികളിൽ വീണ് 25 ഓളം അപകടങ്ങളാണ് രണ്ട് ദിവസങ്ങളിലായി ഉണ്ടായത്. വിഷം കഴിച്ചയാളുമായി പോയ ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞ് തിങ്കളാഴ് രാത്രി ഏഴ് പേർക്കാണ് പരിക്കേറ്റത്. പുതിയിടം ഭാഗത്താണ് വലിയ ഗർത്തമുള്ളത്. ഇവിടെ തിങ്കളാഴ്ച മാത്രം ഒൻപത് അപകടങ്ങളുണ്ടായി. കെ.പി.എ.സി ജങ്ഷൻ, കെ.എസ്.ആർ.ടി.സി, ഷഹീദാർ മസ്ജിദ്, കരീലക്കുളങ്ങര തുടങ്ങിയ ഭാഗങ്ങളിലും നിരവധി കുഴികളാണുള്ളത്.

വഴിവിളക്കുകൾ തെളിയാത്തതാണ് രാത്രികാലങ്ങളിൽ കുഴികളിൽ വീണുള്ള അപകടങ്ങൾ കൂടാൻ കാരണം. ചേപ്പാട് മുതൽ കൃഷ്ണപുരം വരെ ചെറുതും വലുതുമായ നൂറോളം കുഴികളാണ് അപകട ഭീഷണി ഉയർത്തുന്നത്. പരാതി വ്യാപകമായതോടെ കുറെ കുഴികൾ നേരത്തേ അടച്ചിരുന്നു. മഴ ശക്തമായതോടെ വഴിപാട് അടക്കൽ നടത്തിയ കുഴികൾ അഗാധ ഗർത്തങ്ങളാവുകയായിരുന്നു. തൊട്ടടുത്ത് എത്തുേമ്പാഴാണ് കുഴികൾ മിക്കവാറും വാഹനം ഓടിക്കുന്നവരുടെ ശ്രദ്ധയിൽപ്പെടുക. അപ്പോൾ വാഹനങ്ങൾ വെട്ടിച്ചുമാറ്റാൻ നടത്തുന്ന ശ്രമവും അപകടം വർധിപ്പിക്കുന്നു. സ്ത്രീകളും രാത്രികാല യാത്രികരുമാണ് കൂടുതലായും അപകടത്തിൽപ്പെടുന്നത്.  

Tags:    
News Summary - Rain, pit, darkness; Accidents are on the rise on the national highways

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.