കായംകുളം: മഴ തോരാതെ തുടരുന്നതോടെ ഓണാട്ടുകരയുടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. കായലോരവാസികളുടെ ജീവിതം ദുരിതത്തിലാണ്. റോഡുകൾ തോടായി മാറിയത് യാത്രാ ദുരിതത്തിന് കാരണമാകുന്നു. പത്തിയൂർ, ദേവികുളങ്ങര, കണ്ടല്ലൂർ, കൃഷ്ണപുരം തുടങ്ങിയ ഭാഗങ്ങളിൽ നിരവധി വീടുകളിൽ വെള്ളം കയറി.
മേഖലയിലെ ഇടവിള കൃഷികൾ പൂർണമായി നശിച്ചിട്ടുണ്ട്. കുറ്റിത്തെരുവ് മുരുക്കുംമൂട് പ്രദേശങ്ങളിലും വെള്ളം കയറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.