ഷെമീർ
കായംകുളം: കഞ്ചാവ് വിൽപ്പനക്കാരനും നിരവധി കേസുകളിലെ പ്രതിയുമായ ചേരാവള്ളി മുല്ലശ്ശേരിൽ മാങ്ങാണ്ടി ഷെമീറിനെ (40) കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി. കായംകുളം, നൂറനാട് പൊലീസ് സ്റ്റേഷൻ പരിധികളിൽ നരഹത്യാശ്രമം, മയക്കുമരുന്ന് വിൽപ്പന, അടിപിടി, ദേഹോപദ്രവം ഏൽപ്പിക്കൽ, സ്ത്രീകളെ മാനഹാനിപ്പെടുത്തൽ, അതിക്രമിച്ച് കയറൽ തുടങ്ങിയ കേസുകളിൽ പ്രതിയാണ്. ജില്ലയുടെ തെക്കൻ മേഖലകളിൽ വിപണനത്തിനായി കഞ്ചാവ് എത്തിച്ചു നൽകുന്നതിലെ പ്രധാന കണ്ണിയാണ് ഇയാൾ. കലക്ടറുടെ ഉത്തരവ് പ്രകാരം ആറ് മാസത്തേക്കാണ് കരുതൽ തടങ്കലിലാക്കിയത്. നേരത്തെ മൂന്ന് തവണ നാടുകടത്തൽ നടപടിക്ക് വിധേയനായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.