ആലപ്പുഴ: സുനിച്ചനും സുനിതയും പതിറ്റാണ്ടുകൾക്ക് മുമ്പ് ആലപ്പുഴ നഗരത്തിൽ വന്നിറങ്ങുമ്പോൾ അവർക്ക് ഇവിടെ ആരും ഉണ്ടായിരുന്നില്ല. ആദ്യമൊക്കെ ഒരു ജീവിതം കരുപ്പിടിപ്പിക്കുന്ന തിരക്കിലായിരുന്നു. പിന്നെ ഓരോന്നോരോന്നായി സ്വന്തമാക്കി. അവയിൽ ഏറെ വിലപ്പെട്ടതാണ് ചില സൗഹൃദങ്ങൾ. ആ ആത്മ ബന്ധങ്ങളേക്കാൾ മറ്റൊന്നിനും ഇരുവരും വില കൽപിക്കുന്നില്ല എന്നതിന് ഉദാഹരണമാണ് വർഷങ്ങളായി അവർ നോൽക്കുന്ന റമദാൻ നോമ്പുകൾ.
സുനിച്ചെൻറയും കുടുംബത്തിെൻറയും നോമ്പുകൾക്ക് ഒരു സൗഹൃദത്തിെൻറ ഇഴയടുപ്പങ്ങൾ തുന്നിച്ചേർക്കാനുള്ള കരുത്തുണ്ട്. ആലപ്പുഴ തത്തംപള്ളി കോർത്തശ്ശേരി ഇരട്ടകണ്ടത്തിൽ സുനിൽകുമാറും ഭാര്യ സുനിതയും മക്കളും മൂന്നു വർഷമായി നോമ്പിെൻറ രുചിയറിയുന്നവരാണ്. നഗരത്തിൽ മുട്ട മൊത്തവ്യാപാരം നടത്തുന്ന ആലപ്പുഴ മുനിസിപ്പൽ ഓഫിസ് വാർഡ് ഫാത്തിമ മൻസിലിൽ സജീർ പറഞ്ഞാണ് ഇവർ നോമ്പിെൻറ മഹത്വത്തെക്കുറിച്ച് അറിയുന്നത്.
സുനിച്ചെൻറയും സജീറിെൻറയും കുടുംബങ്ങൾ അടുത്ത സൗഹൃദബന്ധമുള്ളവരാണ്. സജീറിെൻറ വീട്ടിൽ ഇഫ്താർ പരിപാടിക്ക് ക്ഷണിക്കപ്പെട്ടതു മുതലാണ് ഇവർ നോമ്പ് പിടിച്ചുതുടങ്ങിയത്.
മക്കളായ ക്ലിറ്റോയും ക്രിസ്റ്റീനയും ഇവർക്കൊപ്പം നോമ്പ് നോൽക്കാറുണ്ട്. ക്രിസ്തുമത വിശ്വാസപ്രകാരമുള്ള നോമ്പ് നോറ്റുതീർന്നതിെൻറ തൊട്ടുടനെയാണ് റമദാൻ നോമ്പും എത്തിയത്. എന്നിട്ടും ഈ കുടുംബം അതിനെ അവഗണിച്ചില്ല. സുനിത റമദാൻ നോമ്പിന് ശേഷമുള്ള ആറ് സുന്നത്ത് നോമ്പുകൾകൂടി നോക്കാറുണ്ട്. മക്കളും നോമ്പിനെ ആവേശത്തോടെയാണ് കാണുന്നത്. സുഹൃത്തുക്കളെ വീട്ടിൽ വിളിച്ച് ഇഫ്താർ പരിപാടികൾ സംഘടിപ്പിക്കുന്നതിലും കുടുംബം സജീവമാണ്. തങ്ങളുടെ സൗഹൃദത്തിനുള്ള കരുതൽ എന്നതിലുപരി ആത്മീയമായ ഒരു ഉണർവുകൂടി നോമ്പുകാലം സമ്മാനിക്കുന്നുണ്ടെന്ന് ഈ കുടുംബം പറയുന്നു.
ഇലക്ട്രിക്കൽ കോൺട്രാക്ട് വർക്കുകൾ ഏറ്റെടുത്ത് ചെയ്യുന്ന പണിയാണ് സുനിലിന്. മികച്ച തയ്യൽക്കാരിയും പാചക വിദഗ്ധയുമാണ് സുനിത. മകൻ ക്ലിറ്റോ അങ്കമാലി ക്രൈസ്റ്റ് കോളജിൽനിന്ന് ബി.എ പൂർത്തിയാക്കി. മകൾ ക്രിസ്റ്റീന പുന്നപ്ര മാർഗ്രിഗോറിയസ് കോളജിൽ ബി.കോമിന് പഠിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.