തുറവൂർ: കോടംതുരുത്ത് ഗ്രാമപഞ്ചായത്തിൽ ഡ്രൈവർ നിയമനത്തിൽ ക്രമക്കേട് നടന്നതായി ബി.ജെ.പി. ഇന്‍റർവ്യൂവിൽ പങ്കെടുത്ത മൂന്നുപേരിൽ കൂടുതൽ മാർക്കുവാങ്ങിയ ആളെ ഒഴിവാക്കി സെക്രട്ടറിയും എൽ.ഡി.എഫും യു.ഡി.എഫും ചേർന്ന് രണ്ടാം സ്ഥാനക്കാരനെ അനധികൃതമായി നിയമിക്കുകയായിരുന്നു. എസ്.ഡി.പി.ഐക്കാരനായ ഡ്രൈവറെ നിയമിക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറി പണം വാങ്ങിയതായും ബി.ജെ.പി ആരോപിച്ചു. ഇതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് പ്രസിഡന്‍റും ബി.ജെ.പിയുടെ ജനപ്രതിനിധികളും വാഹനം ബഹിഷ്കരിക്കും. ബി.ജെ.പി പഞ്ചായത്ത് സമിതി പ്രതിഷേധ പരിപാടികളും ആയി മുന്നോട്ടു പോകുമെന്ന് പ്രസിഡന്‍റ് ടി.ആർ പ്രമോദ് അറിയിച്ചു. അരൂർ മണ്ഡലം വൈസ് പ്രസിഡന്‍റും ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമായ ബിനീഷ് ഇല്ലിക്കൽ, മണ്ഡലം വൈസ് പ്രസിഡന്‍റ് ആർ. ജയേഷ്, മണ്ഡലം സെക്രട്ടറിയും കോടംതുരുത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റുമായ കുമാരി അഖില രാജൻ തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.