ഹരിപ്പാട്: നിയോജക മണ്ഡലത്തിലെ തൃക്കുന്നപ്പുഴ, ആറാട്ടുപുഴ പഞ്ചായത്തുകളിലെ തീരസംരക്ഷണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ തീരുമാനമായതായി രമേശ് ചെന്നിത്തല എം.എൽ.എ. ഇറിഗേഷൻ വകുപ്പ്, ജില്ല ദുരന്തനിവാരണ വകുപ്പ്, റവന്യൂ വകുപ്പ്, ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷൻ, കെ.എൽ.ഡി.സി ഉദ്യോഗസ്ഥരുമായുള്ള അവലോകന യോഗത്തിലാണ് തീരുമാനമായത്. 195 കോടിയുടെ പദ്ധതിയാണ് വേൾഡ് ബാങ്കിന്റെ സഹായത്തോടെ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ആറാട്ടുപുഴ പഞ്ചായത്തിലെ കടൽഭിത്തി നിർമാണത്തിന് 54.9 കോടി രൂപയും തൃക്കുന്നപ്പുഴ പഞ്ചായത്തിലെ കടൽഭിത്തി നിർമാണത്തിന് 73 കോടി രൂപയുടെയും ഡി.പി.ആർ തയാറാക്കിയിട്ടുണ്ട്. മൺസൂൺ കടൽക്ഷോഭം പ്രതിരോധിക്കാൻ കൂടുതൽ ജിയോ ബാഗുകൾ എത്തിക്കാൻ നടപടി സ്വീകരിക്കാൻ കലക്ടറോട് ആവശ്യപ്പെട്ടതായും ചെന്നിത്തല അറിയിച്ചു. നിർമാണം നടന്നുവരുന്ന ടെട്രപോഡ് കടൽഭിത്തി നിർമാണം തെക്കുപടിഞ്ഞാറ് മൺസൂണിന് മുമ്പ് പൂർത്തീകരിക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പല്ലന മുതല്‍ തോട്ടപ്പള്ളി വരെയുള്ള ഭാഗത്ത് ഉള്‍പ്പെടുന്ന പുലത്തറ ജങ്ഷന്, കുമാരകോടി ജങ്ഷന് പ്രദേശങ്ങള്‍ ഉള്‍പ്പെട്ട മേഖലയിലും ഉടൻ ഡി.പി.ആര്‍ തയാറാക്കുമെന്ന് ജലസേചന മന്ത്രി അറിയിച്ചതായും പറഞ്ഞു. രമേശ് ചെന്നിത്തല എം.എൽ.എയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.