വിദ്യാർഥികൾ ശരിയായ മാർഗത്തിൽ സഞ്ചരിക്കണം -സ്വാമി ജനനന്മ ജ്ഞാനതപസ്വി

-'മാധ്യമം' വെളിച്ചം പദ്ധതി ജില്ലതല ഉദ്ഘാടനം തുറവൂർ: സ്കൂൾ വിദ്യാഭ്യാസ കാലഘട്ടത്തിൽ യാതൊരുവിധ ആസക്തിക്കും വഴിപ്പെടാതെ വിദ്യാർഥികൾ ശരിയെന്ന് തോന്നുന്ന മാർഗത്തിൽ സഞ്ചരിക്കണമെന്ന് ശാന്തിഗിരി ആശ്രമം ഇൻറർനാഷനൽ ഓപറേഷൻസ് ഇൻചാർജ് സ്വാമി ജനനന്മ ജ്ഞാനതപസ്വി. സ്വയംപ്രയത്നത്താൽ മറ്റുള്ളവരെ മാതൃകയാക്കി വളരണമെന്നും അദ്ദേഹം പറഞ്ഞു. പട്ടണക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 'മാധ്യമം' വെളിച്ചം പദ്ധതി ജില്ലതല ഉദ്ഘാടന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മുൻ എം.എൽ.എ ഷാനിമോൾ ഉസ്മാൻ പത്രത്തിൻെറ കോപ്പി വിദ്യാർഥികളായ അൻസിൽ കുഞ്ഞുമോൻ, അൻസിൽ മുഹമ്മദ്, ഗോകുൽ പ്രിയ, ഗുരു ചന്ദ്രിക എന്നിവർക്ക് നൽകി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. രാജ്യത്തെയും ജനങ്ങളെയും ബാധിക്കുന്ന വിഷയങ്ങളിൽ പക്ഷം നോക്കാതെ, ആർജവത്തോടെയുള്ള നിലപാടുകളാണ് 'മാധ്യമ'ത്തെ മലയാളത്തിലെ മുൻനിര പത്രമാക്കിയതെന്ന് ഷാനിമോൾ പറഞ്ഞു. എസ്.എം.സി ചെയർമാൻ പി. പ്രസാദ് അധ്യക്ഷത വഹിച്ചു. മാധ്യമം കൊച്ചി ന്യൂസ് എഡിറ്റർ കെ.എ. ഹുസൈൻ പദ്ധതി വിശദീകരിച്ചു. മാധ്യമം ജില്ല കോഓഡിനേറ്റർ എം. അബ്ദുൽ ലത്തീഫ്, ശാന്തിഗിരി ആശ്രമം ചന്തിരൂർ ഇൻ ചാർജ് ബ്രഹ്മചാരി ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ വി.എ. ബോബൻ സ്വാഗതവും ഹൈസ്കൂൾ വിഭാഗം എച്ച്.എം എൻ.കെ. ഭാർഗവി നന്ദിയും പറഞ്ഞു. മാധ്യമം ബി.ഡി.ഒ സി.എച്ച്. നിസാർ, സി.ഡി.ഒമാരായ എ.ആർ. ഉബൈദ്, അസ്ലം കാട്ടുപ്പുറം, ഏരിയ കോഓഡിനേറ്റർ ഹുസൈൻ പൂച്ചാക്കൽ, ലേഖകൻ എം.കെ. സുരേഷ് ബാബു എന്നിവർ സംബന്ധിച്ചു. ചിത്രം: മാധ്യമം വെളിച്ചം പദ്ധതി ജില്ലതല ഉദ്ഘാടനം പത്രത്തിൻെറ കോപ്പി വിദ്യാർഥികൾക്ക് കൈമാറി മുൻ എം.എൽ.എ ഷാനിമോൾ ഉസ്മാൻ നിർവഹിക്കുന്നു. ശാന്തിഗിരി ആശ്രമം ഇൻറർനാഷനൽ ഓപറേഷൻസ് ഇൻചാർജ് സ്വാമി ജനനന്മ ജ്ഞാനതപസ്വി സമീപം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.